വിഴിഞ്ഞം: വീട്ടിനുള്ളിൽ ഉറങ്ങാൻ കിടന്ന ദമ്പതികളുടെ തലയിണക്കടിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മൊബൈലും മോ ഷണം പോയതായി പരാതി. വിഴിഞ്ഞം പഴയ പള്ളിക്ക് സമീപം പള്ളിത്തുറ പുരയിടത്തിൽ താമിയാെൻറ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. മത്സ്യത്തൊഴിലാളിയായ താമിയാനും ഭാര്യ ഐജിനും തങ്ങളുടെ കൈയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും മുക്കാൽ പവെൻറ ചെയിനും മൊബൈൽ ഫോണും തലയിണക്കടിയിൽ സൂക്ഷിച്ച ശേഷമാണ് രാത്രി പതിനൊന്നോടെ ഉറങ്ങാൻ കിടന്നത്. രാവിലെ ഉണർന്നപ്പോഴാണ് പണവും സ്വർണവും കള്ളൻ കൊണ്ടുപോയത് അറിയുന്നത്. വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഒരാഴ്ച മുമ്പ് താമിയാെൻറ വീട്ടിൽ മോഷണത്തിന് കയറിയ അയൽവാസിയെ അന്ന് ഇവർ കൈയോടെ പിടികൂടി താക്കീത് നൽകി വിട്ടയച്ചിരുന്നുവെന്നും അന്ന് വെല്ലുവിളി നടത്തിയാണ് ഇയാൾ മടങ്ങിയതെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.