തിരുവനന്തപുരം: നവോത്ഥാനത്തിെൻറ അപൂർണ ദൗത്യമാണ് സ്ത്രീ സമത്വമെന്നും അത് പൂർത്തീകരിക്കാൻ സാഹിത്യകാരന്മാർക ്ക് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാനമൂല്യസംരക്ഷണത്തിെൻറ ഭാഗമായി നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേർന്ന സാഹിത്യ, സാംസ്‌കാരിക പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിെൻറ എല്ലാ കൈത്തിരികളും കെടുത്തിക്കളഞ്ഞ് അന്ധകാരത്തിലേക്ക് കൊണ്ടുപോവാനുള്ള സംഘടിതശ്രമം നടക്കുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കാൻ തക്കവണ്ണം എഴുത്തുകാരുടെ ആത്മാഭിമാനമുള്ള ശബ്ദം ഉയരണം. പുരുഷാധിപത്യത്തിെൻറ നിലപാടുമായി ഒരുവിഭാഗം എത്തിയത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.