മരുന്ന് മാറി നല്‍കി; മൂന്ന് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍

വൈപ്പിന്‍: ആശുപത്രി ഫാർമസിയിൽനിന്ന് മരുന്ന് മാറി നൽകിയതിനെത്തുടർന്ന് മൂന്ന് വയസ്സുകാരൻ ഗുരുതരാവസ്ഥയിലായി. ഞാറക്കല്‍ പെരുമ്പിള്ളി സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനും ഫാര്‍മസിസ്റ്റിനുമെതിരെ പൊലീസ് കേസെടുത്തു. ഞാറക്കല്‍ പാടത്ത്പറമ്പില്‍ ജിജോയുടെ മകന്‍ ഷാരോണാണ് അധികൃതരുടെ അനാസ്ഥമൂലം അത്യാസന്ന നിലയിലായത്. ചുമയായാണ് കുട്ടിയെ തിങ്കളാഴ്ച ആശുപത്രിയിലെത്തിച്ചത്. ശിശുരോഗ വിദഗ്ധൻ കുറിച്ചുനൽകിയ മരുന്ന് ഫാർമസിയിൽനിന്ന് വാങ്ങി വീട്ടിലെത്തി കഴിച്ചതോടെ കുട്ടി തളര്‍ന്ന് അവശനായി. ഭക്ഷണം കഴിക്കാത്തതിനാലാണെന്ന് കരുതിയ രക്ഷിതാക്കള്‍ ഭക്ഷണം നല്‍കിയശേഷം വീണ്ടും മരുന്ന് നല്‍കി. കുട്ടിയുടെ നില കൂടുതല്‍ വഷളായതോടെ തിരികെ ആശുപത്രിയിലെത്തിച്ചു. നല്‍കിയ മരുന്ന് ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് മാറിയതായി അറിയുന്നത്. ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികിത്സ നൽകി. അപകടനില തരണം ചെയ്തിട്ടുണ്ട്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഞാറക്കല്‍ പൊലീസ് രക്ഷിതാക്കളുടെ മൊഴിയെടുത്തു. ഡോക്ടര്‍ക്കും കണ്ടാലറിയാവുന്ന ഫാര്‍മസിസ്റ്റിനുമെതിരെ കേസെടുത്തതായി ഞാറക്കല്‍ സി.ഐ എം.കെ. മുരളി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.