കുണ്ടറ: പഞ്ചായത്തുതല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഞ്ച് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്നും പദ്ധതി വിഹിതത്തിൽനിന്ന് ഇവരുടെ ശമ്പളം നൽകാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ടെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറ പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുണ്ടറ താലൂക്ക് ആശുപത്രിയിൽ അറുപത്തിയഞ്ച് കോടിയുടെ പദ്ധതി നടപ്പാക്കും. നാല് നിലയിലുള്ള കെട്ടിടത്തിെൻറ തറക്കല്ല് മൂന്ന് മാസത്തിനകം സ്ഥാപിക്കും. പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിയുടെ ആദ്യ ഗഡുവിെൻറയും എസ്.എസ്.എൽ.സി, പ്ലസ് ടു പ്രതിഭാപുരസ്കാരം, ആരോഗ്യ ജാഗ്രതാ പുരസ്കാരം, ശുചിത്വ അംഗൻവാടി പുരസ്കാരം എന്നിവ മന്ത്രി വിതരണംചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, വൈസ് പ്രസിഡൻറ് സിന്ധുമോഹൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. രാജശേഖരൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സി.ആർ. ജയശങ്കർ, എൻ.ആർ.എച്ച്.എം േപ്രാഗ്രാം ഓഫിസർ ഡോ. ഹരികുമാർ, കുണ്ടറ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബാബുലാൽ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. രാജശ്രീ, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. സുമയ്യ എ. പൊന്നരിയിൽ, മെഡിക്കൽ ഓഫിസർ ഡോ. വി. ജൂനു, പഞ്ചായത്ത് സെക്രട്ടറി എ. ബാബുരാജ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഘോഷയാത്രയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.