കരുനാഗപ്പള്ളി: പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയുൾെപ്പടെ 450 പൊതി കഞ്ചാവുമായി രണ്ട് പേരെ കരുനാഗപ്പള്ളി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓച്ചിറ മേമന ചേന്നല്ലൂർ തറയിൽ വീട്ടിൽ ഷെഫീഖ് (33), ഓച്ചിറ പായിക്കുഴി ഷീജ മൻസിലിൽ പുതുപ്പള്ളി പ്രയാർ വടക്ക് വാടകക്ക് താമസിക്കുന്ന ഹാരീസ് (34) എന്നിവരെയാണ് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ്‌പ്രതാപിന് കിട്ടിയ വിവരത്തെ തുടർന്ന് പിടികൂടിയത്. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഗോവ, ബംഗളൂരു, കമ്പം, തേനി, മൂന്നാർ, കൊടൈക്കനാൽ ഭാഗങ്ങളിൽ നിന്നും കൊണ്ടുവന്ന് വിൽപന നടത്തുകയാണ് ഇവരുടെ പതിവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കോയിവിള സ്വദേശിയെ ഏതാനംദിവസം മുമ്പ് ലഹരി മരുന്നുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാൾക്ക് ലഹരിമരുന്ന് നൽകിയ നഗരത്തിലെ എൻജിനീയറിങ് കോളജ് വിദ്യാർഥി നിരീക്ഷണത്തിലാണ്. കരുനാഗപ്പള്ളി താലൂക്കിലെ വിവിധ കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് വ്യാപകമായി എം.സി.എം.എ എന്ന ലഹരിമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നതായി കരുനാഗപ്പള്ളി എക്സൈസിന് വിവരം കിട്ടിയതിെൻറ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾ നിരീക്ഷണത്തിലാണ്. റേഞ്ച് ഇൻസ്‌പെക്ടർ ജോസ്പ്രതാപിെൻറ നേതൃത്വത്തിൽ പ്രിവൻറീവ് ഓഫിസർമാരായ എം. സുരേഷ്കുമാർ, ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വിജു, ശ്യാംകുമാർ, സജീവ്കുമാർ, ജിനുതങ്കച്ചൻ, വി. ശ്യാംകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.