എം.എൽ.എയുടെ പേരിലുള്ള വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ; ഗ്രൂപ് സസ്പെൻഡ്​ ചെയ്തു

പാറശ്ശാല: എം.എൽ.എയുടെ പേരിലുള്ള വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ വന്നതിനെത്തുടർന്ന് ഗ്രൂപ് സസ്പെൻഡ് ചെയ്തു. 'സി.കെ. ഹരീന്ദ്രൻ എം.എൽ.എയും പൊതുജനങ്ങളും' എന്ന വാട്സ്ആപ് ഗ്രൂപ്പിലാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ അശ്ലീല വിഡിയോ പ്രത്യക്ഷപ്പെട്ടത്. എം.എൽ.എയുടെ പി.എയുടെ ഫോണിലാണ് വാട്സ്ആപ് ഗ്രൂപ് ആരംഭിച്ചത്. വിവിധ സംഘടനകൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, സ്ത്രീകൾ, വനിത സംഘടനകൾ തുടങ്ങി നിരവധിപേർ ഈ വാട്സ്ആപ് ഗ്രൂപ്പിലുണ്ട്. അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത സമയം മുതൽ നിരവധിപേർ എം.എൽ.എയുമായി ബന്ധപ്പെടുകയും വിവരങ്ങൾ ചോദിക്കുകയും ചെയ്തപ്പോഴാണ് എം.എൽ.എയും വിവരമറിയുന്നത്. വിശദമായ പരിശോധനയിൽ മാരായമുട്ടത്തിന് സമീപം കോഴിക്കോട് സ്വദേശിയായ യുവാവാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടർന്ന് യുവാവുമായി ബന്ധപ്പെട്ടപ്പോൾ അബദ്ധം പറ്റിയതാണെന്നും പോസ്റ്റ് ചെയ്ത വിഡിയോ തനിക്ക് ഡിലീറ്റ് ചെയ്യാൻ അറിയില്ലെന്നുമായിരുന്നു മറുപടി. വൈകീട്ട് അഞ്ചോടെ സംഭവം വിവാദമാവുകയും സ്ക്രീൻ ഷോട്ടുകൾ വീണ്ടും വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്തു. വൈകീട്ട് ആറോടെ ഗ്രൂപ് സസ്പെൻഡ് ചെയ്യുകയും അതിനുശേഷം എം.എൽ.എ ഗ്രൂപ്പിലൂടെ ക്ഷമാപണം നടത്തുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.