ഭർത്താവിനെ അന്വേഷിച്ചെത്തിയ യുവതിയും രണ്ടാം ഭാര്യയും തമ്മിൽ കൈയാങ്കളി

നെടുമങ്ങാട്: തനിക്കും കുട്ടികൾക്കും ചെലവിന് നൽകണമെന്നാവശ്യപ്പെട്ട് . അടിയിൽ പരിക്കേറ്റ കോട്ടയം തലയോലപ്പറമ്പ് സ്വദേശിനിെയയും എട്ടുവയസ്സുകാരിയായ മകളെയും ആറുവയസ്സുള്ള മകനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കരകുളത്തായിരുന്നു സംഭവം. കാട്ടാക്കട സ്വദേശിയായ യുവാവി​െൻറ ആദ്യ ഭാര്യയാണ് ആശുപത്രിയിലുള്ളത്. ഇവർ തമ്മിൽ നിയമപരമായി വിവാഹം ചെയ്തിരുന്നില്ലെങ്കിലും ദമ്പതികളായി വർഷങ്ങളോളം ഒരുമിച്ച് കഴിഞ്ഞുവരുകയായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഒരു വർഷം മുമ്പ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായ യുവാവ് ആദ്യ ഭാര്യെയയും കുട്ടികളെയും ഉപേക്ഷിച്ച് യുവതിയോടൊപ്പം കാട്ടാക്കടയിൽ താമസമാക്കി. തനിക്കും കുട്ടികൾക്കും ചെലവിന് പണം നൽകണമെന്നും താമസിക്കാൻ വീട് വാടകക്ക് എടുത്ത് നൽകണമെന്നും ആവശ്യപ്പെട്ട് ആദ്യ ഭാര്യ കഴിഞ്ഞദിവസം കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് എസ്.ഐ ഇയാളെയും രണ്ടാം ഭാര്യെയയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. മൂന്നുദിവസത്തിനകം ആദ്യ ഭാര്യക്കും കുട്ടികൾക്കും വീട് വാടകക്ക് എടുത്ത് നൽകാമെന്ന് സമ്മതിച്ചെങ്കിലും സ്റ്റേഷനിൽനിന്ന് ഇറങ്ങിയ യുവാവ് താമസസൗകര്യം ഏർപ്പെടുത്താതെ രണ്ടാം ഭാര്യക്കൊപ്പം കടന്നു. ഇയാളെ അന്വേഷിച്ച് ആദ്യഭാര്യയും കുട്ടികളും രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. സംഭവമറിഞ്ഞ് നെടുമങ്ങാട് നിന്ന് പൊലീസ് എത്തിയെങ്കിലും നാട്ടുകാർ മൂവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചു. വീട്ടിൽ കടന്നുകയറി അതിക്രമം കാട്ടിയെന്നാരോപിച്ച് കരകുളം സ്വദേശിനി നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.