ഉൗർജോൽപാദനത്തിനൊപ്പം സുരക്ഷക്കും ഉൗന്നൽ നൽകണം -മന്ത്രി എം.എം. മണി തിരുവനന്തപുരം: വർധിച്ചുവരുന്ന ഉൗർജോൽപാദനത്തിനും വിനിയോഗത്തിനുമൊപ്പം സുരക്ഷ ക്രമീകരണങ്ങൾക്കും ഉൗന്നൽ നൽകണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വൈദ്യുതി സുരക്ഷാവാരത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശരാശരി അഞ്ഞൂറോളം അപകടങ്ങൾ വൈദ്യുതി ഉപയോഗത്തിലെ അശ്രദ്ധയും കരുതലില്ലായ്മയും കാരണം പ്രതിവർഷം ഉണ്ടാകുന്നു. ഇത് വൈദ്യുതി ബോർഡിെൻറ സാമ്പത്തിക ബാധ്യത കൂട്ടുകയാണ്. ലൈൻമാന്മാർ ഉൾപ്പെടെയുള്ള താഴെത്തട്ടിലെ ജീവനക്കാർക്കിടയിലും ഉപഭോക്താക്കൾക്കിടയിലും അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നിലവിലെ ശ്രമങ്ങൾ വിപുലീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ഡയറക്ടർ പി. വിജയകുമാരി സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിെൻറ സ്മരണിക മന്ത്രി എം.എം. മണി പ്രകാശനം ചെയ്തു. കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എൻ.എസ്. പിള്ള മുഖ്യപ്രഭാഷണം നടത്തി. എനർജി മാനേജ്മെൻറ് സെൻറർ കേരള, അനർട്ട് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് എന്നിവയുടെ സഹകരണത്തോടെയാണ് വൈദ്യുതി സുരക്ഷാവാരം ആചരിക്കുന്നത്. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി. അനിൽകുമാർ, എനർജി മാനേജ്മെൻറ് സെൻറർ, ഡയറക്ടർ കെ.എം. ധനേശൻ ഉണ്ണിത്താൻ, അനർട്ട് ഡയറക്ടർ ഡോ. ആർ. ഹരികുമാർ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.