തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജിനു ശേഷം ബന്ധുക്കൾ ഏറ്റെടുക്കാൻ വിസമ്മതിച്ച രോഗി മരിച്ചു. തൈക്കാട് സ്വദേശി മദനനാണ് (62) മരിച്ചത്. രോഗബാധിതനായ ഇയാള്‍ ഇക്കഴിഞ്ഞ 20 നാണ് ചികിത്സ തേടിയെത്തിയത്. ഒന്നാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇയാളെ രോഗം ഭേദമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. അവിവാഹിതനായ ഇയാളെ തിരക്കി ഉറ്റവരോ ബന്ധുക്കളോ എത്താത്തതിനെ തുടര്‍ന്ന് ഇയാളെ മെഡിക്കൽ കോളജ് അധികൃതര്‍ ആംബുലൻസിൽ ഒരു അറ്റൻഡറോടൊപ്പം സൗജന്യമായി അടുത്ത ബന്ധുവിെൻറ വീട്ടിലേക്കയച്ചു. എന്നാൽ, സ്വീകരിക്കാൻ തയാറായില്ല. തിരികെ മെഡിക്കല്‍ കോളജിലേക്ക് മടങ്ങി. ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ച ഇയാളെ ചൊവ്വാഴ്ച രാവിലെ ശൗചാലയത്തിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.