ആര്യനാട്: -പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. ആര്യനാട് കൊറ്റാമല രേവതിയില്‍ അനില്‍കുമാറിെൻറ ഭാര്യ സ്മിത (33), നെടുമങ്ങാട് ജ്വല്ലറിയിലെ ജീവനക്കാരന്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഇടവിലങ്ങ് കുമ്മാട്ടിക്കല്‍ ഹൗസില്‍ ജിജോ (34) എന്നിവരെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് മുങ്ങിയ യുവതിക്കെതിരെ ഭര്‍ത്താവ് ആര്യനാട് പൊലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്മിത കാമുകനായ ജിജോയുമൊത്ത് തൃശൂരിൽ താമസിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേെസടുത്താണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിനിടെ ജിജോയും സ്മിതയും നെടുമങ്ങാട് സ്വദേശിയായ സീനയില്‍നിന്ന് രണ്ട് വര്‍ഷം മുമ്പ് അഞ്ച് ലക്ഷം വായ്പ വാങ്ങിയിരുന്നു. എന്നാൽ പണം തിരികെനല്‍കാതെ കബളിപ്പിച്ചതായി കാട്ടി സീനയും ആര്യനാട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ജിജോയെ സ്വർണവ്യാപാര സ്ഥാപനത്തില്‍ െവച്ചാണ് സ്മിത പരിചയപ്പെടുന്നത്. തുടര്‍ന്ന് പരിചയം പ്രണയവും ഒളിച്ചോട്ടത്തിലും കലാശിക്കുകയായിരുെന്നന്ന് ആര്യനാട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.