മദ്റസാ അധ്യാപകനെ മർദിച്ചെന്ന് പരാതി

നെടുമങ്ങാട്: ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ചാവറക്കോണം ഹിദായത്തുൽ ഇസ്ലാം മദ്റസാ അധ്യാപകനും മസ്ജിദ് ഇമാമുമായ മുഹമ്മദ് ഷാ മൗലവിയെ മർദിച്ചതായി പരാതി. മർദനമേറ്റ മുഹമ്മദ് ഷാ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഷ്റഫ് എന്നയാൾ ഒരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നെന്ന് നെടുമങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ നെടുമങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗലവിമാർ രാത്രി വൈകിയും സ്റ്റേഷനിൽ നിലകൊള്ളുകയാണ്. ഞായറാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ഉച്ചയോടെ മദ്റസയിലെത്തിയ അഷ്റഫ് കൊച്ചുമകെൻറ പഠന സമയവുമായി ബന്ധപ്പെട്ട് വഴക്കുണ്ടാക്കുകയും മൗലവിയുടെ മുഖത്ത് അടിക്കുകയുമായിരുന്നു. തുടർന്ന് അടിവയറ്റിൽ ചവിട്ടുകയും ലിംഗത്തെ കൂട്ടിപ്പിടിച്ച് ചുവരിൽ ചേർത്ത് മർദിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പള്ളി കമ്മിറ്റിക്കാരാണ് മൗലവിെയ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ലിംഗത്തിലൂടെ രക്തസ്രാവം തുടരുന്നതിനാൽ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.