വീട്ടിൽ ആക്രമണം നടത്തിയശേഷം കവർച്ച: രണ്ടുപേർ റിമാൻഡിൽ

ചവറ: വീട്ടിൽ കയറി ആക്രമണം നടത്തിയശേഷം കവർച്ച നടത്തിയ കേസിൽ രണ്ടുപേർ റിമാൻഡിൽ. തേവലക്കര കോയിവിള സ്വദേശികളായ ചാങ്കൂരയ്യത്ത് വീട്ടിൽ ബിജു ആൻറണി (46), പടിയ്ക്കൽ വീട്ടിൽ രഞ്ജിത്ത് രവീന്ദ്രൻ (37) എന്നിവരെയാണ് ചവറ തെക്കുംഭാഗം എസ്.ഐ ആർ. രാജീവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തേവലക്കര കോയിവിള പാവുമ്പ നടയിൽ കിഴക്കതിൽ ബഞ്ചമിൻ (46), സുഹൃത്ത് കരുവ കിഴക്കതിൽ ബിനു റോബർട്ട് (35) എന്നിവർക്കായിരുന്നു ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ ഗുരുതര പരിക്കേറ്റ ബഞ്ചമിൻ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബിനു നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആക്രമണം. കമ്പിവടി ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘം ബിനുവിനെ അക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഘം ബിനുവിനെ അന്വേഷിച്ച് നടക്കുന്നതിനിടെയാണ് സുഹൃത്തായ െബഞ്ചമിെൻറ വീട്ടിൽ ഉണ്ടെന്നറിഞ്ഞത്. തുടർന്ന് ബഞ്ചമിെൻറ വീട്ടിലെത്തിയ സംഘം ബെഞ്ചമിനെയും ബിനുവിനെയും അടിച്ച് വീഴ്ത്തുകയായിരുന്നു. സംഘം ബിനുവിെൻറ കഴുത്തിൽകിടന്നിരുന്ന നാലര പവെൻറ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. അറസ്റ്റിലായവരിൽ നിന്നും സ്വർണമാല പൊലീസ് കണ്ടെടുത്തു. കുട്ടപ്പായി എന്നു വിളിക്കുന്ന അനിൽ ആൻഡ്രൂസിെൻറ നേതൃത്വത്തിലായിരുന്നു അക്രമണമെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മൂന്നുപേർ ഒളിവിലാണ്. ബിനുവും ബിജുവും തമ്മിൽ ഗൾഫിൽ വെച്ച് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.