ഇരവിപുരം: മയ്യനാട് െറയിൽവേ മേൽപ്പാലത്തിന് കേന്ദ്രാനുമതി ലഭിച്ചെന്ന ഇരവിപുരം എം.എൽ.എ നൗഷാദിെൻറ പ്രസ്താവന അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് യു.ഡി.എഫ് ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ബേബിസൺ, കൺവീനർ സജി ഡി. ആനന്ദ് എന്നിവർ പറഞ്ഞു. കൊല്ലത്തെ റെയിൽവേ വികസനത്തിനായി എൻ.കെ. േപ്രമചന്ദ്രൻ എം.പി നടത്തുന്ന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നതിന് കാണിച്ച അമിതാവേശത്തിെൻറ ഭാഗമായി ലഭിക്കാത്ത ഉത്തരവ് ലഭിച്ചെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേട്ടം സ്വന്തമാക്കാനുള്ള തത്രപ്പാടാണ് എം.എൽ.എ നടത്തിയ പ്രസ്താവന. 2018-2019 ധനകാര്യവർഷത്തെ വർക് ഷെഡ്യൂളിൽ റെയിൽവേ മയ്യനാട് മേൽപ്പാലം ഉൾപ്പെടുത്തിയിട്ടില്ല. വസ്തുത ഇതായിരിക്കെ തെൻറയും മന്ത്രി ജി. സുധാകരെൻറയും ഇടപെടലിനെതുടർന്നാണ് മയ്യനാട് മേൽപ്പാലത്തിന് കേന്ദ്രാനുമതി ലഭിച്ചതെന്ന് പ്രസ്താവന നടത്തി എം.എൽ.എ സ്വയം അപഹാസ്യനാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.