'വിദ്യാഭ്യാസ വായ്പ പലിശ എഴുതിത്തള്ളൽ പദ്ധതിയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം'

കൊല്ലം: വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതിത്തള്ളുന്നതിന് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന 2600 കോടിയുടെ പദ്ധതി എങ്ങനെ നടപ്പാക്കിയെന്ന് സി.ബി.ഐ ഉള്‍പ്പെടെ ഏജന്‍സികളെക്കൊണ്ടു അന്വേഷിപ്പിക്കണമെന്ന് എജുക്കേഷനല്‍ റാങ്ക് ഹോള്‍ഡേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് കുമ്പളം സോളമന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പെടെ മിക്ക ബാങ്കുകളും പ്രത്യേകം സ്‌കീമുണ്ടാക്കി പദ്ധതി നടപ്പാക്കാതിരിക്കുകയും എസ്.ബി.ടി വിദ്യാഭ്യാസ വായ്പ കുടിശ്ശിക പിരിവ് റിലയന്‍സ് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് നല്‍കുകയായിരുന്നു. 15 വര്‍ഷംകൊണ്ട് 131 കോടി പിരിച്ചെടുക്കുകയും അതില്‍ 63 കോടി മാത്രം എസ്.ബി.ടിക്ക് തിരിച്ചുനല്‍കാന്‍ കരാറുണ്ടാക്കുകയായിരുന്നു. കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളാന്‍ ലക്ഷംകോടി ബാങ്കുകള്‍ക്ക് നല്‍കുന്ന മോദി സര്‍ക്കാര്‍ പാവപ്പെട്ട, വിദ്യാഭ്യാസ-കാര്‍ഷിക വായ്പകളെടുത്തവരെക്കൂടി സഹായിക്കണമെന്നും സോളമന്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ വെളിയം രാധാകൃഷ്ണന്‍, തോപ്പില്‍ സെബാസ്റ്റ്യന്‍, കെ.ഇ. ഫിലിപ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.