പട്ടികജാതി-വർഗക്ഷേമത്തിനുള്ള 683 കോടി സർക്കാർ പാഴാക്കി

തിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് 2017-18 സാമ്പത്തിക വർഷ പദ്ധതിയിൽ വകയിരുത്തിയിരുന്ന തുകയിൽനിന്ന് 683 കോടി രൂപ ചെലവഴിക്കാതെ പാഴാക്കിയെന്ന് വിവരാവകാശ മറുപടി. ഗോത്രവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് വകയിരുത്തിയിരുന്ന 65.65 കോടി രൂപയും പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി വകയിരുത്തിയിരുന്ന 619 കോടി രൂപയുമാണ് 2017-18 സാമ്പത്തിക വർഷത്തിൽ നഷ്ടപ്പെടുത്തിയത്. ആദിവാസി മഹാസഭ പ്രസിഡൻറ് മോഹനൻ ത്രിവേണിയാണ് വിവരാവകാശ രേഖ ശേഖരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.