തിരുവനന്തപുരം: 'മീശ' എന്ന നോവൽ രചിച്ചതിന് സംഘ്പരിവാർ ആക്രമണം നേരിടുന്ന എഴുത്തുകാരൻ എസ്. ഹരീഷിന് നിഷ്പക്ഷ സമൂഹം സുരക്ഷിതത്വം നൽകണമെന്ന് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ. ചില കൃതികളിലെ കഥാപാത്രങ്ങൾ പാത്ര സ്വഭാവത്തിനനുസരിച്ച് നടത്തുന്ന സംഭാഷണങ്ങൾക്ക് എഴുത്തുകാരനിൽ കുറ്റം ആരോപിച്ച് വിചാരണക്ക് മുതിരുന്നത് ആസ്വാദനത്തിെൻറ പോരായ്മയും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചുകൊടുക്കാനാവില്ല. എക്കാലത്തും സാമൂഹിക മാറ്റത്തിന് സാഹിത്യകൃതികൾ കാരണമായിട്ടുണ്ടെന്ന വസ്തുത വിസ്മരിക്കരുത്. കേരളത്തിെൻറ പുരോഗമനമുഖം സൃഷ്ടിച്ചതിലും കാത്തുസൂക്ഷിച്ചതിലും സാഹിത്യകൃതികൾക്കുള്ള പങ്ക് മറക്കാൻ കഴിയുകയില്ല. ഏതെങ്കിലും മതത്തെ കരുതിക്കൂട്ടി അവഹേളിച്ച് സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ഉദ്ദേശം ഹരീഷിെൻറ കൃതിയിൽ പ്രകടമാകാത്ത സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് ദുരുപദിഷ്ടിതമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇതു ചെറുത്തു തോൽപിക്കുകയും എഴുത്തുകാരനൊപ്പം നിൽക്കുകയും വേണമെന്ന് അസോസിയേഷൻ പ്രസിഡൻറ് കെ.പി. രാമനുണ്ണിയും ജനറൽ സെക്രട്ടറി ഡോക്ടർ വള്ളിക്കാവ് മോഹൻദാസും പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.