ലി-ഇയോണ്‍ ബാറ്ററി: സാങ്കേതികവിദ്യ സ്വന്തമാക്കാൻ കമ്പനികളുടെ ഉന്തും തള്ളും

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ വികസിപ്പിച്ച ലിഥിയം- ഇയോണ്‍ (ലി-ഇയോണ്‍) ബാറ്ററി സാങ്കേതികത വ്യവസായിക ഉൽപാദനത്തിനായി സ്വന്തമാക്കാന്‍ സ്വകാര്യ കമ്പനികളുടെ ഉന്തും തള്ളും. ഇലക്ട്രിക് വാഹനനിർമാണത്തിന് മുതൽക്കൂട്ടാവുന്ന സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിനായി 130ല്‍ അധികം കമ്പനികളാണ് ഇതിനോടകം മുന്നോട്ടുവന്നിരിക്കുന്നത്. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെൻററിലാണ് ലിഥിയം-ഇയോണ്‍ ബാറ്ററി വികസിപ്പിച്ചത്. ചൂടുകുറഞ്ഞതും ഭാരം കുറഞ്ഞതും കുറഞ്ഞ ചാർജില്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കുന്നതുമായ ബാറ്ററി വികസിപ്പിക്കുന്നതിനായി ഏതാനും വര്‍ഷങ്ങളായി ഐ.എസ്.ആര്‍.ഒ ഗവേഷണം നടത്തുകയായിരുന്നു. പരീക്ഷണങ്ങളുടെ ഭാഗമായി. പി.എസ്.എൽ.വിയുടെ മൂന്ന് വിക്ഷേപണങ്ങൾ, ജി.എസ്.എൽ.വി മാർക്ക് മൂന്നിെൻറ ബി-വൺ വിക്ഷേപണം, പുനരുപയോഗ വാഹനവിക്ഷേപണം, ജി-സാറ്റ് 19, ആർ.എച്ച് 200െൻറ വിക്ഷേപണങ്ങൾ എന്നിവയിലൊക്കെ സ്പേസ് ഗ്രേഡ് ലിഥിയം-ഇയോൺ ബാറ്ററി ഉപയോഗിച്ചിരുന്നു. തുടര്‍ന്നാണ് വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിനായി സാങ്കേതികവിദ്യ കൈമാറാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ചൊവ്വാഴ്ച വി.എസ്.എസ്.സിയിൽ നടക്കുന്ന ശില്‍പശാലക്കു ശേഷം കമ്പനികളില്‍നിന്ന് താൽപര്യപത്രം ക്ഷണിക്കും. തുടര്‍ന്നാകും സാങ്കേതികത കൈമാറാനുള്ള കമ്പനികളെ ഐ.എസ്.ആർ.ഒ തെരഞ്ഞെടുക്കുക നിലവില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്‍ തുകക്കാണ് ലിഥിയം-ഇയോണ്‍ ബാറ്ററി ഇറക്കുമതി ചെയ്യുന്നത്. കുറഞ്ഞ ചാർജിൽ കൂടുതൽ നേരം പ്രവർത്തിക്കുന്ന ചൂടും ഭാരവും കുറഞ്ഞ ബാറ്ററിയാണിത്. പരിസ്ഥിതി മലിനീകരണമില്ലാത്ത വാഹനരംഗം എന്ന രാജ്യത്തിെൻറ നയത്തിന് ആക്കംകൂട്ടുന്നതാകും ലി-ഇയോൺ ബാറ്ററിയുടെ വ്യവസായികോൽപാദനം. ബാറ്ററി തദ്ദേശീയമായി നിർമിക്കുമ്പോൾ കുറഞ്ഞവിലയ്ക്ക് ലഭ്യമാകുമെന്നും രാജ്യത്തെ വാഹനവിലയിലടക്കം പ്രതിഫലിക്കുമെന്നാണ് കേന്ദ്രസർക്കാറിെൻറ വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.