കൊല്ലം: നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ രേഖകളിൽ കൃത്രിമം കാട്ടി 6.1 കിലോ സ്വർണം തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കൊല്ലം ഇൗസ്റ്റ് പൊലീസ് കേസെടുത്തു. സെയിൽസ് മാനേജർ ഒളിവിലാണ്. ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങിയ ഉപഭോക്താവ് അവിടെയുള്ള ലോക്കറിൽ സൂക്ഷിക്കാൻ ഏൽപിച്ചാണ് മടങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് സ്വർണം തിരികെ എടുക്കാനെത്തിയപ്പോഴാണ് 6.1 കിലോഗ്രാം കുറവുള്ളതായി കണ്ടെത്തിയത്. ലോക്കറിൽ സൂക്ഷിച്ച സ്വർണം കുറഞ്ഞതിനുപിന്നാലെ സെയിൽസ് മാനേജരെയും കാണാതായി. തുടർന്നാണ് പരാതി നൽകിയത്. രേഖകളിൽ കൃത്രിമം കാട്ടിയാണ് സ്വർണം മാറ്റിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സെയിൽസ് മാനേജർക്കായി അന്വേഷണം ഉൗർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.