തിരുവനന്തപുരം: സ്വകാര്യ സ്കാനിങ് സെൻററുകൾ അമിത ചാർജ് ഇൗടാക്കുന്നതിനെതിരെ സർക്കാറിനോട് ഹൈകോടതി വിശദീകരണം തേടി. പൊതുപ്രവർത്തകനായ പി.കെ. രാജു ഹൈകോടതിയിൽ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച് സർക്കാർ, ഹെൽത്ത് സെക്രട്ടറി എന്നിവരിൽനിന്നാണ് വിശദീകരണം ആവശ്യപ്പെട്ടത്. പി.കെ. രാജു സംസ്ഥാന മനുഷ്യാവകാശ കമീഷൻ മുമ്പാകെ നൽകിയ ഹരജി െഎ.ജി ശ്രീജിത്ത് അന്വേഷിക്കുകയും ആ റിപ്പോർട്ടിൽ ഇപ്രകാരം ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് അത് നടപ്പായില്ല. മനുഷ്യാവകാശ കമീഷെൻറ ഉത്തരവ് നടപ്പാക്കാത്തതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. സർക്കാർ തലത്തിൽ വിദഗ്ധ സമിതി രൂപവത്കരിച്ച് ലാബുകളുടെ പരിശോധന നിരക്കുകളിൽ ഏകീകരണം വരണമെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.