പത്തനാപുരം: ചരിത്ര ഗ്രന്ഥകാരന്‍ കെ.വി. . ചരിത്രകാരനും കവിയും നാടകരചയിതാവുമായ പട്ടാഴി കന്നിമേല്‍ ഗീതാഭവനില്‍ എന്‍. വാസുദേവന്‍ ഉണ്ണിത്താന്‍ (91 -കെ.വി. ഇറവങ്കര) ചൊവ്വാഴ്ചയാണ് മരിച്ചത്. രാവിലെ പട്ടാഴിയിലെ വീട്ടിലെത്തിച്ച മൃതശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. ഉച്ചക്ക് ഒന്നോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ , ജി. പ്രതാവര്‍മ തമ്പാന്‍, കഥകളി ആചാര്യന്മാരായ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം വിജയകൃഷ്ണന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം ബാലചന്ദ്രൻ എന്നിവര്‍ എത്തിയിരുന്നു. പട്ടാഴി ക്ഷേത്രം സംരക്ഷണസമിതി, പട്ടാഴി പരിവര്‍ത്തന്‍ എന്നിവയുടെ നേതൃത്വത്തില്‍ അനുശോചനയോഗവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.