മകളെ പീഡിപ്പിച്ച സിദ്ധവൈദ്യന് 17 വർഷം തടവും ഒന്നേകാൽ ലക്ഷം പിഴയും

കൊല്ലം: 14 വയസ്സുകാരിയായ മകളെ തുടർച്ചയായി ലൈംഗിക ആക്രമണത്തിന് വിധേയയാക്കിയെന്ന കേസിൽ സിദ്ധവൈദ്യന് 17 വർഷം കഠിനതടവും 1,25,000 രൂപ പിഴയും. 2013 ൽ പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി ഇ. ബൈജു ശിക്ഷിച്ചത്. കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽനിന്നു സംരക്ഷിക്കുന്ന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴത്തുകയിൽ ഒരു ലക്ഷം രൂപ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം. പെൺകുട്ടിയോടുള്ള പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ വിവരം സമീപവാസിയായ അംഗൻവാടി അധ്യാപികയെ അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയുമായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ പൂയപ്പള്ളി പൊലീസിൽ വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി 17 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകൾ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.