സൈന്യത്തിൽ േജാലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: യുവതി അറസ്റ്റിൽ

കൊട്ടിയം: സൈന്യത്തിൽ ജോലി വാഗ്ദാനംചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം സ്വദേശി പ്രിയ (24) ആണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവും ഭർതൃപിതാവും ഉൾെപ്പടെ മൂന്നുേപർ നേരത്തേ പിടിയിലായിരുന്നു. 2015ലായിരുന്നു സംഭവം. സൈന്യത്തിൽ ജോലി വാഗ്ദാനംചെയ്ത് പണം വാങ്ങിയശേഷം യുവാക്കളെ സൈനിക ക്യാമ്പിനടുത്തും മറ്റും ട്രെയിനിങ്ങിനെന്ന് പറഞ്ഞ് കൊണ്ടുപോയിരുന്നു. തുടർന്ന് യുവാക്കളെ തടങ്കലിൽ പാർപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. മയ്യനാട്ടുള്ള ഒരു വീട്ടുതടങ്കലിൽനിന്ന് രക്ഷപ്പെട്ട യുവാക്കളുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നാണ് കൊട്ടിയം പൊലീസ് കേസെടുത്തിരുന്നത്. പലരിൽ നിന്നായി പതിമൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ തട്ടിയെടുത്തതായാണ് കേസ്. കാട്ടാക്കടയിൽ നിന്നാണ് ഇവരെ കൊട്ടിയം എസ്.ഐമാരായ തൃദീപ് ചന്ദ്രൻ, സുന്ദരേശൻ, വനിതാ സി.പി.ഒ രാജി എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.