കനത്തമഴയിൽ വീട് തകർന്നു; കൈക്കുഞ്ഞടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

കല്ലറ: മഴയിലും കാറ്റിലും കൂറ്റൻ റബർമരം കടപുഴകി വീടിന് മുകളിലേക്ക് വീണു. അഞ്ചുമാസം പ്രായമുള്ള കൈക്കുഞ്ഞടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്. കല്ലറ, മിതൂർ വയലിക്കട ഷാനിഫാ മനസിലിൽ ഹലീമാബീവിയുടെ വീടിന് മുകളിലേക്കാണ് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് മരം വീണത്. ഓടിട്ട കെട്ടിടത്തിെൻറ അടുക്കളഭാഗം പൂർണമായും തകർന്നു. അടുക്കളയോട് ചേർന്ന ഷീറ്റ് മേഞ്ഞ ചായ്പും തകർന്നു. വീടിെൻറ അകത്തെ സീലിംഗ്, ലൈറ്റുകൾ, ഫാൻ എന്നിവയും നശിച്ചു. കെട്ടിടത്തിന് മുകളിൽ നിന്ന് ഓട് പൊട്ടിവീണ് ഹലീമയുടെ മകൾ ഷാനിഫക്ക് കൈക്ക് പരിക്കേറ്റു. ഈ സമയം കൈക്കുഞ്ഞടക്കം ആറ് പേർ വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും മറ്റാർക്കും പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.