ദമ്പതികളുടെ മരണത്തിൽ ഞെട്ടൽ മാറാതെ വാഴോട്ടുകോണം നിവാസികൾ

വട്ടിയൂർക്കാവ്: . കടിയക്കോണം ലെയിനിൽ ആർഷ നിവാസിൽ റിട്ട. എഫ്.സി.ഐ ഉദ്യോഗസ്ഥൻ മോഹനൻ (64), ഭാര്യ അംബിക (58) എന്നിവരുടെ മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാട്ടുകാർ. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് ദമ്പതികളെ വീടി​െൻറ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അംബിക മുറിയിലെ കട്ടിലിലും മോഹനൻ അതേ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. അംബികക്ക് അടുത്തകാലത്തായി ഉണ്ടായ മാനസിക വിഭ്രാന്തി മോഹനനെ തളർത്തിയിരുന്നതായി പരിചയക്കാർ പറയുന്നു. താങ്ങാവുന്നതിലധികം വിഷമങ്ങൾ അനുഭവിച്ചിരുന്നതിൽ നിരാശനായിട്ടാവണം മോഹനൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഫാനിൽ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്. അയൽക്കാരുമായി നല്ല സഹകരണമുള്ളവരായിരുന്നു. സംഭവദിവസം രാവിലെ മുതൽ തന്നെ വീട്ടിൽ ആളനക്കമില്ലാതിരുന്നതായി അയൽവാസികൾ പറഞ്ഞു. അഭിഭാഷകയായ ഇവരുടെ ഏകമകൾ ആർഷാംബിക രാവിലെ മുതൽ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനാൽ അയൽവാസികളെ വിവരമറിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച രാവിലെ വട്ടിയൂർക്കാവ് പൊലീസ് സബ് ഇൻസ്പെക്ടർ മുരളീകൃഷ്ണ​െൻറ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതശരീരങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. പൊതുദർശനത്തിനു െവച്ച ശേഷം വൈകീട്ട് അഞ്ചോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.