കരുനാഗപ്പള്ളി: ജനസേവനത്തിെൻറ നിറഞ്ഞസാന്നിധ്യമാണ് കൊയ്പ്പള്ളി മുഹമ്മദ് കുഞ്ഞിെൻറ വേർപാടിലൂടെ നാടിന് നഷ്ടമായത്. കരുനാഗപ്പള്ളിയിലെ കൊയ്പ്പള്ളിൽ കുടുംബാംഗമായ മുഹമ്മദ് കുഞ്ഞ് എന്ന റിട്ട. സ്റ്റാറ്റിക്കൽ ഓഫിസർ ജനസേവനരംഗത്ത് സഹായഹസ്തവുമായി നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു. ജീവിതാവസാനംവരെയും സേവനപാതയിലായിരുന്നു മുഹമ്മദ് കുഞ്ഞ്. മുസ്ലിം സാധുസംരക്ഷണസമിതിയിൽ ആദ്യകാല പ്രവർത്തകനായ കൊയ്പ്പള്ളി മുഹമ്മദ് കുഞ്ഞിെൻറ സേവനം സാധുസംരക്ഷണ സമിതിയിൽ നിറസാന്നിധ്യമായിരുന്നു. നിലവിൽ സമിതിയുടെ പ്രസിഡൻറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സാധുക്കളെ സഹായിക്കുന്ന പ്രസ്ഥാനത്തിെൻറ പേരിൽ 'സാധു മുഹമ്മദുകുഞ്ഞ് സാർ' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. സമൂഹത്തിലെ ഉദാരമതികളിൽനിന്ന് ധനം സ്വരൂപിച്ച് സേവനത്തിെൻറ പാതക്ക് നേതൃത്വം നൽകിവരികയായിരുന്നു. കെ.എം.വൈ.എഫിെൻറ ആദ്യകാല പ്രവർത്തകൻ, താലൂക്ക് സെക്രട്ടറി, താലൂക്ക് പ്രസിഡൻറ് തുടങ്ങി ഒട്ടേറെ രംഗങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ മുസ്ലിം ലീഗ് തഴവ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറായും ഓച്ചിറ സ്റ്റാർ ആശുപത്രി അഡ്മിനിസ്റ്റേറ്റർ ഓഫിസറായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.