റേഡിയോ ജോക്കിയുടെ കൊലപാതകം; മാങ്കുളത്തുനിന്ന് നാലുപേർ കസ്റ്റഡിയിൽ

അടിമാലി: തിരുവനന്തപുരത്ത് മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ മാങ്കുളത്തുനിന്ന് നാലുപേരെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് തിരുവനന്തപുരം സ്വദേശികളെയും മാങ്കുളത്തെ രണ്ട് റിസോർട്ട് ജീവനക്കാരെയുമാണ് തിരുവനന്തപുരത്തുനിന്ന് എത്തിയ സംഘം കസ്റ്റഡിയിലെടുത്തത്. ആനക്കുളത്തെ ചായക്കടയിൽനിന്നാണ് ഇവർ പിടിയിലായത്. പൊലീസിനെ കണ്ട് ചായക്കടയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നേത്ര. പ്രതികളെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശികൾക്ക് മാങ്കുളത്ത് താമസിക്കാൻ സൗകര്യമൊരുക്കി നൽകിയതിനാണ് റിസോർട്ട് ജീവനക്കാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. എന്നാൽ, ഇവരുടെ പേരുവിവരമോ കേസ് വിവരമോ പൊലീസ് നൽകിയില്ല. രണ്ടുദിവസം മുമ്പാണ് ഇവർ മാങ്കുളത്ത് എത്തിയതെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.