കാനായി ശില്‍പകലയിലൂടെ മലയാളിയുടെ കപടസദാചാരത്തെ വെല്ലുവിളിച്ചു ^മന്ത്രി

കാനായി ശില്‍പകലയിലൂടെ മലയാളിയുടെ കപടസദാചാരത്തെ വെല്ലുവിളിച്ചു -മന്ത്രി തിരുവനന്തപുരം: ശില്‍പകലയിലൂടെ മലയാളിയുടെ കപടസദാചാരത്തെ വെല്ലുവിളിച്ച കലാകാരനാണ് കാനായി കുഞ്ഞിരാമനെന്ന്് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങളിലും രാജകൊട്ടാരങ്ങളിലും മ്യൂസിയങ്ങളിലും മാത്രം ഒതുങ്ങിക്കൂടിയിരുന്ന ശില്‍പങ്ങളെ സാധാരണക്കാരന് സാധ്യമായ മണ്ണില്‍ കാനായി കുടിയിരുത്തിയെന്നും മന്ത്രി പറഞ്ഞു. കാനായി കുഞ്ഞിരാമെൻറ എൺപതാം പിറന്നാളിനോടും അദ്ദേഹത്തിെൻറ പ്രശസ്ത ശില്‍പമായ യക്ഷിയുടെ അമ്പതാം വാര്‍ഷികത്തോടും അനുബന്ധിച്ച് - 'ശില്‍പകലയുടെ ചരിത്രവും ഭാവിയും' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി. രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. സംവിധായകൻ രാജീവ് അഞ്ചല്‍, ജോണി എം.എല്‍, വിജയകുമാര്‍ മേനോന്‍ എന്നിവര്‍ സംസാരിച്ചു. ജിതേഷ് ദാമോദര്‍, കാനായി കുഞ്ഞിരാമന്‍, മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ, ബി. സുധാകരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.