സ്കൂള്‍ ജീവനക്കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട്​ നാട്ടുകാർ

പത്തനാപുരം: സ്കൂള്‍ ജീവനക്കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടന്നു. ഭർതൃപീഡനത്തെ തുടർന്നാണ് മരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മാങ്കോട് ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ജീവനക്കാരിയായ പാടം ലക്ഷംവീട്ടില്‍ പാലനില്‍ക്കുന്നതില്‍ ഉഴത്തില്‍ വീട്ടില്‍ തനൂജയാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. തനൂജയുടെ മാതാവ് പൊലീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് യോഗം നടന്നത്. കഴുത്തില്‍ വയര്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെതെങ്കിലും ആത്മഹത്യ ചെയ്തതി‍​െൻറ അടയാളങ്ങള്‍ കണ്ടെത്തിയിട്ടില്ല. എന്നാൽ, മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് പറയുന്നു. നിരവധി നാളുകളായി യുവതിയെ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് കേസ് നല്‍കുകയും ഹൈകോടതി വാദം കേള്‍ക്കുകയും ചെയ്തതാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനി ലാൽ, ഷാജി പാടം, ആരോമൽ മേടക്കട, പാടം മുസ്തഫ, മുരളി പാലവിളയിൽ, സജീവ് റാവുത്തർ, രാജേഷ് ഉപ്പുഴി, വിക്രമൻ, സുശീല, ഫാസില, കണ്ണൻ, പ്രശാന്ത്, എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.