മനക്കരുത്തിൽ വൈകല്യം മറന്നു; മാജിക്കിൽ അവർ തീർത്തത് വിസ്മയ ലോകം

തിരുവനന്തപുരം: മനക്കരുത്തിൽ മാജിക്കും കൈപ്പിടിയിലാക്കാമെന്ന് തെളിയിച്ച് ഭിന്നശേഷിക്കാരായ പ്രതിഭകൾ. പ്രഫഷനൽ മജിഷ്യരെ വെല്ലുന്ന മെയ്വഴക്കത്തോടെ പബ്ലിക് ലൈബ്രറി ഹാളിൽ കുട്ടികൾ പൂക്കളും വർണങ്ങളും വിതറിയപ്പോൾ നിറഞ്ഞ കൈയടിയോടെ സദസ്യർ പ്രോത്സാഹിപ്പിച്ചു. മാജിക് പ്ലാനറ്റിെൻറ മൂന്നാം വാർഷിക ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ സംവിധാനം ഏർപ്പെടുത്തി ആരംഭിച്ച 'എംപവർ' പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മാജിക് ഷോ. ഭിന്നശേഷിക്കാരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായാണ് കലാവതരണത്തിനായി സ്ഥിരംവേദി എംപവർ സജ്ജമാക്കിയത്. മജിഷ്യൻ ഗോപിനാഥ് മുതുകാടിെൻറ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് തെഞ്ഞെടുക്കപ്പെട്ട വഴുതക്കാട് റോട്ടറി സ്കൂളിലെ ആർ. വിഷ്ണു, പി.ആർ. രാഹുൽ, ശ്രീലക്ഷമി, പാങ്ങപ്പാറ എസ്.ഐ.എം.സി സ്കൂളിലെ ആർ. രാഹുൽ, എൻ. ശിൽപ, പട്ടം സെൻറ് മേരീസിലെ ജി. പാർവതി എന്നിവരാണ് മാജിക്കിെൻറ വിസ്മയലോകം തീർത്തത്. സാമൂഹിക നീതി വകുപ്പിെൻറ അനുയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർമാരുമാണ് ഈ കുട്ടികൾ. ഓട്ടിസം, സെറിബ്രൽ പാൾസി, വിഷാദം, ഹൈപർ ആക്ടിവിറ്റി, എം.ആർ എന്നിവ ബാധിച്ച കുട്ടികളാണ് മാന്ത്രികരുടെ കുപ്പായമണിഞ്ഞത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയും ജന്മനാ കൈകാലുകളില്ലാതെ 75 ശതമാനം ശാരീരികവൈകല്യവുമായി ജീവിതത്തോട് പൊരുതി ജയിച്ച സി.പി. ഷിഹാബുദ്ദീനാണ് എംപവറിെൻറ ആസൂത്രണത്തിനു പിന്നിൽ. മുൻ ഡി.ജി.പി ജേക്കബ് പൂന്നൂസ്, കവയിത്രി സുഗതകുമാരി എന്നിവർ കുട്ടികളുടെ മാജിക് കാണാനും ആശീർവദിക്കാനും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.