തലവൂർ വില്ലേജ് ഒാഫിസ് മന്ദിരം ശോച്യാവസ്ഥയിൽ; അധികൃതർക്ക് മൗനം

കുന്നിക്കോട്: ചോര്‍ന്നൊലിച്ച് അപകടാവസ്ഥയിലായിട്ടും തലവൂർ വില്ലേജ് ഓഫിസിെൻറ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയില്ല. 50 വർഷം മുമ്പ് സ്വകാര്യവ്യക്തി നല്‍കിയ ഭൂമിയിലാണ് വില്ലേജ് ഓഫിസ് കെട്ടിടം നിര്‍മിച്ചത്. കൃത്യമായ അറ്റകുറ്റപ്പണികളോ സംരക്ഷണമോ ഇല്ലാത്തത് കാരണം കെട്ടിടം തകര്‍ന്നുവീഴാറായ നിലയിലാണ്. വില്ലേജ് ഓഫിസര്‍ അടക്കം നാല് ജീവനക്കാരാണുള്ളത്. മഴയായാൽ ചോര്‍ച്ചകാരണം ജോലി മുടങ്ങും. മഴവെള്ളം വീണ് ഭിത്തികളില്‍ വിള്ളല്‍വീണ് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം റവന്യൂ വകുപ്പ് കെട്ടിടം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായിട്ടില്ല. വിശ്രമസ്ഥലമോ മൂത്രപ്പുരയോ സജ്ജമാക്കണമെന്ന ആവശ്യവും അവഗണിക്കപ്പെടുന്നു. ജപ്തിനടപടികളുടെ ഭാഗമായി ലഭിച്ച സാധനങ്ങൾ സൂക്ഷിക്കാൻ പോലും സൗകര്യമില്ല. മൂന്ന് മുറികളുള്ള ഓഫിസില്‍ ഫയല്‍ സൂക്ഷിക്കാനും സംവിധാനമില്ല. മേല്‍ക്കൂരയില്‍നിന്ന് ഓടുകൾ ഇളകി വീഴുന്നുണ്ട്. നിരവധി തവണ പുതിയ കെട്ടിടത്തിനായി നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.