മടിയിൽ കനമുള്ളവെൻറ കൈയേറ്റം സാധൂകരിക്കപ്പെടുന്നു -വി.എസ് തിരുവനന്തപുരം: ഭൂമി വിൽപനച്ചരക്കായി മാറിയ ഇക്കാലത്ത് െപാതു ഉടമസ്ഥതയിലുള്ള ഭൂമിപോലും കൈയേറ്റം ചെയ്യപ്പെടുകയാണെന്ന് വി.എസ്. അച്യുതാനന്ദൻ. കൈയേറ്റം വർധിച്ചുവരികയാണ്. മടിയിൽ കനമുള്ളവെൻറ കൈയേറ്റം സാധൂകരിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. നെഹ്റു പീസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച നെഹ്റു ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാവ് എന്നതിലപ്പുറം ഭരണകർത്താവ് എന്നനിലയിൽ രാഷ്ട്രപുരോഗതിക്കായി സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച നെഹ്റുവിെൻറ മഹത്വം നിസ്സാരമല്ല. നെഹ്റുവിെൻറ നയങ്ങളിൽനിന്ന് അദ്ദേഹത്തിെൻറ പിന്മുറക്കാർ വ്യതിചലിച്ചതാണ് ആഗോളവത്കരണത്തിെൻറയും സാമ്രാജ്യത്വചൂഷണത്തിെൻറയും കടന്നുവരവിന് വാതിൽതുറന്നത്. തുല്യതയുടെയും സാമൂഹികനീതിയുടെയും സോഷ്യലിസ്റ്റ് സ്വപ്നങ്ങളുടെയും കടയ്ക്കൽ കത്തിവെക്കുന്ന ഭരണവ്യവസ്ഥയുടെ അടിവേരറുക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ എസ്. പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. വിവിധമേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഫൗണ്ടേഷെൻറ അവാർഡുകൾ വി.എസ്. അച്യുതാനന്ദൻ വിതരണം െചയ്തു. വിവിധ സാമൂഹികക്ഷേമ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് നിർവഹിച്ചു. മുൻ സ്പീക്കർ എൻ. ശക്തൻ, ഫൗണ്ടേഷൻ ജന.സെക്രട്ടറി എൻ. സുഗതൻ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.