ജോസഫിന് ബന്ധുക്കൾ കണ്ണീരോടെ വിട നൽകി

കാഞ്ഞിരംകുളം: കടൽക്ഷോഭത്തിൽ മരിക്കുകയും പിന്നീട് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയുകയും ചെയ്ത പുല്ലുവിള കുട്ടിവിളാകം പുരയിടം ബദ്‌ലഹേമിൽ ജോസഫിന് (40) ബന്ധുക്കൾ കണ്ണീരോടെ വിട നൽകി. ചൊവ്വാഴ്ച രാത്രിയിലാണ് തിരിച്ചറിഞ്ഞതെങ്കിലും ബുധനാഴ്ച രാവിലെയാണ് ബന്ധുക്കൾ മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. വീട്ടിലെത്തിച്ച മൃതദേഹം അൽപസമയത്തിനുശേഷം പുല്ലുവിള സെൻറ് ജേക്കബ്സ് ഫെറോന ദേവാലയ െസമിത്തേരിയിൽ സംസ്കരിച്ചു. കലക്ടർ വാസുകി ജോസഫിെൻറ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ജോസഫിനെ മരിച്ച നിലയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാൻ കഴിയാത്തതിനെതുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എൽസിയാണ് ഭാര്യ. മക്കൾ: ജസ്റ്റിൻ, വിൻസി, പ്രിൻസി. ഇനിയും ഒമ്പത് മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. രണ്ടെണ്ണം മെഡിക്കൽ കോളജ് മോർച്ചറിയിലും മൂന്ന് മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലും നാലെണ്ണം ശ്രീചിത്രയിലെ മോർച്ചറിയിലുമാണ്. ഇവ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.