തൃശൂർ: നഗരത്തിൽ എ.ടി.എം കുത്തിപ്പൊളിച്ച് കവർച്ച ശ്രമം. പുലർച്ചെ ചെമ്പൂക്കാവിലെ സൗത ്ത് ഇന്ത്യൻ ബാങ്കിെൻറ എ.ടി.എം സെൻററിലാണ് കവർച്ച ശ്രമം നടന്നത്. എന്നാൽ മോഷണ ശ്രമത്തി നിടെ അലാം പ്രവർത്തിച്ചതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. പ്രതിയുടെ ദൃ ശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ബാങ്ക് മാനേജർ ഹരികൃഷ്ണെൻറ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ ജില്ലയുടെ പലഭാഗങ്ങളിലും എ.ടി.എം തകർത്ത് കവർച്ച ശ്രമം നടന്നിരുന്നു.
രണ്ടാം തവണയും രക്ഷയായത് അലാം
തൃശൂർ: ജില്ലയിൽ അലാം ബാങ്ക് കവർച്ച ശ്രമം പരാജയപ്പെടുത്തുന്നത് രണ്ടാംതവണ. ആഴ്ചകൾക്ക് മുമ്പ് കേച്ചേരിയിൽ എസ്.ബി.ഐ ബാങ്ക് ശാഖ കൊള്ളയടിക്കാനുള്ള ശ്രമം തകർത്തത് ബാങ്കിൽ സ്ഥാപിച്ചിരുന്ന അലാം ആണ്. ഡിസംബർ ഒമ്പതിന് പുലർച്ചെയായിരുന്നു സംഭവം. ബാങ്കിലെ അലാം സന്ദേശം തൃശൂർ നഗരത്തിൽ താമസിക്കുന്ന ബാങ്ക് ബ്രാഞ്ച് മാനേജർക്ക് ലഭിച്ചതോടെ, ഉടൻ സമീപത്തെ വീട്ടിലേക്ക് വിവരം നൽകുകയും ഉടൻ തന്നെ സ്ഥലത്തെത്തിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. ഇതിന് ഒരു മാസം പിന്നിടുമ്പോഴാണ് തൃശൂർ നഗരത്തിൽ എ.ടി.എമ്മിലെ അലാം ശബ്ദിച്ചതിനെ തുടർന്ന് ശ്രമം പരാജയപ്പെട്ട് മോഷ്്ടാവ് കടന്നു കളഞ്ഞത്.
നഗരത്തിലെ കൊള്ളക്ക് ഒരു മാസം
തൃശൂർ: സംഘം ബാങ്ക് കൗണ്ടറിൽ നിന്നും ജീവനക്കാരെ കബളിപ്പിച്ച് നാല് ലക്ഷം കവർന്ന സംഭവത്തിൽ തുമ്പുപോലും ഇല്ലാതെ പൊലീസ് കിതക്കുന്നു. അന്വേഷണത്തിെൻറ പ്രാഥമിക ഘട്ടത്തിനപ്പുറം കടക്കാൻ പൊലീസിന് മാസമെത്തുമ്പോഴും കഴിഞ്ഞിട്ടില്ല. ഡിസംബർ 30ന് നടന്ന സംഭവത്തിൽ ഇപ്പോഴും സംഘത്തെ കുറിച്ചോ, സംഭവത്തെ കുറിച്ചോ പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 30ന് നടന്ന കവർച്ചയിൽ പരാതി നൽകിയത് 31നായിരുന്നു. സംഘം ചേർന്നെത്തിയ ഇതര സംസ്ഥാനക്കാരാണ് കൗണ്ടറിനോട് ചേർത്ത് വെച്ച നോട്ടുകെട്ടുകൾ കവർന്നത്. സി.സി.ടി.വി കാമറ പരിശോധിച്ച് ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും അന്വേഷണം വഴിയിൽ കിടന്നു.
മണിക്കൂറുകളോളം കവർച്ച സംഘം ബാങ്കിൽ ചുറ്റിക്കറങ്ങിയിട്ടും വേണ്ടത്ര ശ്രദ്ധിക്കാതിരുന്നത് ബാങ്കിെൻറ വീഴ്ചയാണെന്ന വിമർശനം പൊലീസ് ഉയർത്തിയിരുന്നു. എന്നാൽ അന്വേഷണം തരിമ്പ് പോലും മുന്നോട്ട് നീങ്ങിയില്ല. നഗരത്തിന് നടുവിൽ പട്ടാപ്പകലിൽ കൂട്ടമായെത്തിയ സംഘം കവർച്ച നടത്തിയിട്ടും സംഘത്തെ കുറിച്ച് ഒരു അറിവുമില്ലാതെ പൊലീസ് വിയർക്കുകയാണ്. തമിഴ്സംഘമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും എന്നാൽ ഇത്തരം കവർച്ചകളിൽ തമിഴ് സംഘങ്ങളിൽ തന്നെ നിരവധി ടീമുകളുണ്ടെന്നതാണ് കുഴക്കുന്നതെന്നാണ് പൊലീസ് സ്വകാര്യമായി പങ്കുവെക്കുന്നത്. ഇതുവരെയും അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.