കുന്നംകുളം: ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കംഫർട്ട് സ്റ്റേഷെൻറ സെപ്റ്റിക് ടാങ്കിലെ മാലിന്യം റോഡരികിലെ കാനയിലേക്ക് ഒഴുക്കാനുള്ള നീക്കം തടഞ്ഞു. നഗരസഭ കോൺട്രാക്ടറു ടെ നേതൃത്വത്തിൽ സെപ്റ്റിക് ടാങ്കിനു മുകൾഭാഗം കോൺക്രീറ്റ് കാനയോട് ചേർത്ത് പൊളിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ ചേർന്ന് തടഞ്ഞത്. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് ഒഴുകിയത് വഴിയാത്രക്കാരെയും സമീപ കച്ചവടക്കാരെയും ദുരിതത്തിലാക്കിയിരുന്നു.
തുടർന്ന് കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയിരുന്നു. വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ ടാങ്കിലെ മാലിന്യം കാനയിലേക്ക് തുറന്നു വിടാനുള്ള ശ്രമമാണ് സമീപത്തെ കച്ചവടക്കാരുടെ പ്രതിഷേധത്തിനിടയിൽ നഗരസഭ കൗൺസിലർമാർ തടഞ്ഞത്. നഗരസഭ ചെയർപേഴ്സെൻറ അനുമതിയോടെയാണ് മാലിന്യം കാനയിലേക്ക് ഒഴുക്കാൻ കോൺക്രീറ്റ് പൊളിക്കുന്നതെന്നും കരാറുകാരൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.