തൃശൂർ: യാത്രക്കാരെ പെരുവഴിയിലാക്കി മിന്നൽ പണിമുടക്ക് നടത്തിയ ബസുടമകൾക്കും ജീവ നക്കാർക്കും പൊലീസിെൻറ പണി വരുന്നു. പണിമുടക്കിയ ബസുകളുടെ നമ്പറുകൾ പൊലീസ് ശേഖരിച ്ചു. ഇവർക്കെതിരായ നടപടി ശിപാർശ ചെയ്തുള്ള റിപ്പോർട്ട് കലക്ടർക്ക് വെള്ളിയാഴ്ച പൊലീ സ് നൽകും. കഴിഞ്ഞ ദിവസം കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഉടമകൾക്ക് കലക്ടർ കർശന നിർദേശം നൽകിയിരുന്നതായിരുന്നു മിന്നൽ പണിമുടക്ക് നടത്തരുതെന്ന്. ഇത് അവഗണിച്ചായിരുന്നു പണിമുടക്ക്. മിന്നൽ പണിമുടക്കുകൾക്കെതിരെ ഹൈകോടതിയുടെ നേരത്തെയുള്ള വിധിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ബസുടമകൾക്കെതിരെ നടപടിക്കൊരുങ്ങുന്നത്.
സ്വകാര്യ ബസുകളുടെ പണിമുടക്കിൽ വലഞ്ഞ യാത്രക്കാർക്ക് സഹായകരമായി പൊലീസും രംഗത്തെത്തിയിരുന്നു. എ.ആർ.ക്യാമ്പിലെ മൂന്ന് വാഹനങ്ങളാണ് യാത്രക്കാരെ ഇടങ്ങളിലെത്തിക്കാൻ സർവിസ് നടത്തിയത്. കാഞ്ഞാണി–ചാവക്കാട് റൂട്ടിൽ മിന്നൽ പണിമുടക്ക് പാവറട്ടി: ബസ് ജീവനക്കാരും കാർ യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് കാഞ്ഞാണി-ചാവക്കാട് റൂട്ടിൽ മിന്നൽ ബസ് പണിമുടക്ക്. വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് പുവ്വത്തൂരിൽ മറികടക്കുന്നതിനിടെ ബസ് കാറിൽ ഇടിച്ചതോെടയാണ് സംഭവങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്യാൻ കാറിൽ പിന്തുടർന്ന് എത്തിയവർ ബസ് തടഞ്ഞു.
ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ പ്രതിഷേധിച്ചാണ് ബസുകൾ ഓട്ടം നിർത്തിയത്. ഇതോടെ വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി. കഴിഞ്ഞ ദിവസം റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധി ച്ച് ബസുകൾ ഓടിയിരുന്നില്ല. സംഘർഷത്തിൽ വൈലത്തൂർ ബസിലെ ജീവനക്കാരായ മണലൂർ സ്വദേശി നന്ദൻ, കാഞ്ഞാണി സ്വദേശി വിജീഷ്, കാർ യാത്രക്കാരായ കാക്കശേരി സ്വദേശികളായ സഹോദരങ്ങൾ മംഗലത്ത് വീട്ടിൽ ഉമ്മർ, അബ്ദുൽ ഖാദർ, മുഹമ്മദ് അൻസാർ എന്നിവരെ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാവറട്ടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.