തൃശൂർ: കോർപറേഷൻ ആരോഗ്യവകുപ്പിെൻറയും ഭക്ഷ്യസുരക്ഷ വിഭാഗത്തിെൻറയും നടപടിക ൾ പാളിയത് മഞ്ഞപ്പിത്തം പടരാൻ കാരണം. തൃശൂര്‍ പൂരത്തിന് മുന്നോടിയായി ആരോഗ്യവകുപ്പി െൻറയും ഭക്ഷ്യ സുരക്ഷ വകുപ്പിെൻറയും ആഭിമുഖ്യത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു വെങ്കിലും മഞ്ഞപ്പിത്തം ഭീതിയായി തുടരുകയാണ്. ഐസ് നിർമാണകേന്ദ്രങ്ങളിലും ശീതളപാനീയ വിതരണകേന്ദ്രങ്ങളിലും പരിശോധനയും ജാഗ്രത നിർദേശവും ആരോഗ്യ വകുപ്പ് നടത്തിയിരുന്നു.
ശീതളപാനീയ കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് ഫലം കടയിൽ സൂക്ഷിക്കണമെന്ന കർശന നിർദേശം പൂർണമായി പാലിക്കപ്പെട്ടില്ല. തൃശൂർപൂരത്തിന് മൊൈബൽ പരിശോധന സംവിധാനം ഒരുക്കുമെന്ന് അറിയിച്ചെങ്കിലും അതുമുണ്ടായില്ല. തൃശൂര്‍ കോര്പറേഷന് പരിധിയിലാണ് മഞ്ഞപ്പിത്തം തുടര്‍ച്ചയായി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞമാസം ഒല്ലൂരില്‍ വിവാഹസദ്യയില്‍ പങ്കെടുത്ത 40ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 200 പേർക്കാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. മഞ്ഞപ്പിത്തം നിയന്ത്രണവിധേയമാക്കുന്നതിന് ജില്ല ആരോഗ്യ വകുപ്പിെൻറ പ്രവർത്തനം തുടരുകയാണ്. മൂന്നാഴ്ചയെങ്കിലും കഴിയാതെ അടുത്തഘട്ടം എന്താവുമെന്ന് പറയാനാവാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ പുറത്തുനിന്നുള്ള ഭക്ഷണം ഈ കാലയളവിൽ പരമാവധി ഉപേക്ഷിക്കണം.
ശ്രദ്ധിച്ചു മാത്രമെ വെള്ളം ഉപയോഗിക്കാവൂ. ജില്ലയിൽ പുത്തൂർ, കുട്ടംകുളങ്ങര, പൂങ്കുന്നം, ഒല്ലൂർ, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളിലെ ഫ്ലാറ്റുകളിൽ നിന്നാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഫ്ലാറ്റുകളിലെ സെപ്റ്റിക് ടാങ്കുകളിലെ മലിനജലം കുടിവെള്ളവുമായി ചേരുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. തിളപ്പിച്ചാറിയ വെള്ളം നിര്‍ബന്ധമായും ഉപയോഗിക്കുക, വൃത്തിയുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രം ശീതള പാനീയങ്ങളും മറ്റും കുടിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളത്. രോഗം പടരുന്ന സ്ഥലങ്ങളില്‍ ക്ലോറിനേഷന് അടക്കമുള്ള നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്നുണ്ട്. കാലവർഷം ഇങ്ങെത്തുന്നതിന് മുേമ്പ ജില്ല ആരോഗ്യ വകുപ്പ് ആരോഗ്യ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാേക്കണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.