ചാലക്കുടി: ചാലക്കുടി നിയോജകമണ്ഡലത്തിലെ വോട്ടെടുപ്പിൽ ഉയര്‍ന്ന പോളിങ്. 2014ൽ വോട്ടി ങ് ശതമാനം 76.94 ആയിരുന്നു. ഇത്തവണ 77.74. പലയിടത്തും രാവിലെ മുതല്‍ സ്ത്രീകളുടെയും പുരുഷന്മാരു ടെയും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. ചില ബൂത്തുകളില്‍ വൈകിട്ട് ആറ് കഴിഞ്ഞിട്ടും വരി അവസാനിച്ചില്ല. പൂലാനി വടക്കുഭാഗം യു.പി സ്കൂളില്‍ വൈകിട്ട് ഏഴ് കഴിഞ്ഞിട്ടും എഴുപതോളം പേര് ക്യൂവില്‍ അവശേഷിച്ചു. തുടര്‍ന്ന് ടോക്കണ്‍ നല്കി വോട്ടിങ് തുടരുകയായിരുന്നു. വോട്ടിങ് യന്ത്രത്തിെൻറ തകരാറ് മൂലം പല ബൂത്തുകളിലും തുടക്കത്തില്‍തന്നെ വോട്ടിങ് തടസ്സപ്പെട്ടിരുന്നു. ഒന്നും രണ്ടും മണിക്കൂര്‍ വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ കാത്തുനിന്നാണ് വോട്ടു ചെയ്തത്. ഉച്ചവരെ പലയിടത്തും നീണ്ട ക്യൂ ഉണ്ടായി.
മലയോര ആദിവാസി മേഖലകളിലെ പഞ്ചായത്തുകളിലും നല്ല രീതിയില്‍ വോട്ടിങ് നടന്നു.ചാലക്കുടി വി.ആര്.പുരം ഹൈസ്കൂളില്‍ തുടക്കത്തില്‍തന്നെ യന്ത്രം പണിമുടക്കി. 45 മിനിറ്റ് കഴിഞ്ഞ് തകരാറ് പരിഹരിച്ചതിന് ശേഷമാണ് ഇവിടെ പോളിങ് ആരംഭിച്ചത്. പരിയാരത്ത് കുറ്റിക്കാട് ബൂത്ത് നമ്പര്‍ 69ല്‍ മൂന്ന് തവണ യന്ത്രം പണിമുടക്കി. മേലൂരില്‍ രണ്ട് ബൂത്തുകളിലും വോട്ട് യന്ത്രത്തിെൻറ തകരാറ് മണിക്കൂറോളം വൈകിയാണ് പോളിങ് തുടങ്ങിയത്. മേലൂര്‍ എല്‍.പി സ്കൂള്‍ ബൂത്ത് 133ലെ യന്ത്രം കേടുവന്നതിനെ തുടര്‍ന്ന് പത്തോടെ മാറ്റിെവച്ചു. പുഷ്പഗിരി ഫാത്തിമമാത ബൂത്ത് 137 ലെ മെഷീനും കേടുവന്നതിനെ തുടര്‍ന്ന് രാവിലെ മാറ്റിെവച്ചു. പടിഞ്ഞാറേ ചാലക്കുടി ഐ.ആര്.എം.എല്‍.പി സ്കൂളില്‍ വെളിച്ചക്കുറവ് മൂലം വോട്ടിങ് രാവിലെ വൈകിയാണ് ആരംഭിച്ചത്.
പലയിടത്തും പോളിങ് ഇഴഞ്ഞു നീങ്ങുകയാണെന്ന പരാതി ഉയര്‍ത്തിയിരുന്നു. കോടശേരി പഞ്ചായത്തിലെ നായരങ്ങാടിയിലെ ബൂത്തില്‍ ഉച്ചയോടെ ഇതേചൊല്ലി വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചു. ഇതില്‍ പ്രതിഷേധിച്ച് ചില വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ വീട്ടിലേക്ക് മടങ്ങിപ്പോയി. കൊന്നക്കുഴിയിലെ ബൂത്തില്‍ 12 ഓടെ സെക്കൻഡ് പോളിങ്ങ് ഓഫിസറെയും 12.30 ഓടെ ഫസ്റ്റ് പോളിങ് ഓഫിസറെയും ശാരീരികാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയ്യ സ്വദേശി വെളിയംപറമ്പില്‍ പ്രേംലാലിനെയാണ് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടത്തെ ഫസ്റ്റ് പോളിങ് ഓഫിസറായ വെസ്റ്റ് കൊരട്ടി സ്വദേശി പള്ളിത്തറ ജിതേഷിനെ തലകറക്കത്തെ തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.