തൃശൂര്‍: മുൻതെരഞ്ഞെടുപ്പ്കാലങ്ങളിൽ ചൊരിഞ്ഞ വാഗ്ദാനങ്ങളിൽ ഒന്നെങ്കിലും നടന്ന ിരുന്നെങ്കിൽ, ആദിവാസി ക്ഷേമത്തിനായി ഒഴുക്കിയ കോടികളുടെ നൂറിലൊന്നെങ്കിലും പ്രയോജനപ്പെട്ടിരുന്നെങ്കിൽ മണിയൻകിണർ കോളനിയിലേക്ക് ദേശീയപാതയിലെ വാണിയമ്പാറയിൽ നിന്ന് ഒരു ജീപ്പിൽ അര മണിക്കൂർ കൊണ്ട് എത്തിച്ചേരാമായിരുന്നു. ജില്ലയുടെ കിഴക്കേ അതിർത്തിയിലെ പാണഞ്ചേരി പഞ്ചായത്തില്‍ പീച്ചി വില്ലേജില്െപട്ട മണിയൻകിണർ കോളനിയിൽ എത്താൻ വാണിയമ്പാറ സെൻററില്‍ നിന്നും ഒമ്പത് കി.മീറ്റര്‍ ദൂരം ചെങ്കുത്തായ കുന്നും കാടും കടന്ന് നടക്കുക തെന്ന വേണം.
മലയവിഭാഗത്തില്പെട്ടതും പട്ടികവർഗ്ഗക്കാരും ഉൾപ്പെട്ട 66 കുടുംബങ്ങളിലായി 260 പേരുണ്ടിവിടെ. കുടിയേറ്റ കര്‍ഷകരുടെ വരവോടെ സ്വന്തം ഭൂമിയിൽ നിന്നും കുടിയിറക്കപ്പെട്ടവർ. നാട് നീളെ ശൗചാലയത്തിെൻറ പരസ്യങ്ങൾ നിറയുേമ്പാഴും ഇവിടെ ഒരു സാധാരണ കക്കൂസ് പോലുമില്ല. എട്ട് വർഷം മുമ്പ് തുടങ്ങിവെച്ച വാസയോഗ്യമായ വീടുകൾ എന്ന പദ്ധതി വർഷങ്ങൾക്കിപ്പുറവും അനാഥമായി കിടക്കുന്നു. അടച്ചുറപ്പുള്ള വാതിലുകളില്ല, എപ്പോൾ വേണമെങ്കിലും നിലംപൊത്തിയേക്കാവുന്ന വീടുകൾ. മുളകൊണ്ടും ചൂരല്‍, ഓല എന്നിവ കൊണ്ടും മറച്ച കുളിമുറികളാണ് ഉപയോഗിക്കുന്നത്.
സമ്പൂർണ വൈദ്യുതീകരണം നടന്നു എന്ന അവകാശവാദത്തെ മുറിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കുകൾ പരിഹസിക്കും. വാണിയമ്പാറയിലുള്ള സ്കൂളിലെത്തണമെങ്കില് പത്ത് കിലോമീറ്റര്‍ കാട്ടിലൂടെ നടക്കണം. അങ്ങനെ പഠിച്ച് രണ്ട് ബി.എക്കാരും രണ്ടു ബി.എഡുകാരും ഒരു ബിരുദാനന്തര ബിരുദധാരിയും അഞ്ച് പ്ലസ്ടുക്കാരും മണിയൻകിണറിെൻറ അഭിമാനമാണ്. കുടിവെള്ളപദ്ധതിയുടെ ഭാഗമായി ഒരു വാട്ടര്‍ടാങ്ക് ഉണ്ടെങ്കിലും കുടിവെള്ളത്തിന് മണ്ണിെൻറ ചുവയാണ്. ഇത്തവണയും മണിയൻ കിണർ ആദിവാസി ഊരിലുള്ളവർ കിലോമീറ്ററുകൾ താണ്ടി വോട്ട് ചെയ്യാനെത്തും, ജയിച്ച് പോകുന്നവർ പിന്നെ തിരിഞ്ഞ് നോക്കില്ലെന്ന് അറിഞ്ഞു കൊണ്ടുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.