അതിരപ്പിള്ളി: ഷോളയാര്‍ വനമേഖലയില്‍ കെ.എസ്.ഇ.ബിക്ക് പാട്ടത്തിന് കൊടുത്ത സ്ഥലം അതി രിട്ട് സംരക്ഷിക്കാൻ ഒന്നര മാസമായി നടക്കുന്ന സര്‍വേ അവസാനഘട്ടത്തിൽ.
ഷോളയാര്‍ ഡാ ം നിര്‍മാണത്തിനും കെ.എസ്.ഇ.ബി പവര്സ്റ്റേഷൻ നിര്‍മാണത്തിനും മറ്റുമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വനം വകുപ്പ് നൽകിയ സ്ഥലത്തിെൻറ അതിര്‍ത്തി സംബന്ധിച്ച് ഇപ്പോൾ അവ്യക്തതയുണ്ട്. തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്.
കെ.എസ്.ഇ.ബി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുേമ്പാൾ അതിരിനെക്കുറിച്ചുള്ള അവ്യക്തത മൂലം തര്‍ക്കങ്ങള്‍ ഉണ്ടാവുകയും കാലതാമസം വരുകയും ചെയ്യാറുണ്ട്.
വനം വകുപ്പിെൻറ സംരക്ഷണത്തോടെയാണ് സര്‍വേ. സ്ഥലം അളന്നുകഴിയുേമ്പാൾ കെ.എസ്.ഇ.ബി സ്വന്തം ചെലവില്‍ അതിരുകള്‍ കല്ലിട്ട് സംരക്ഷിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.