കൊടുങ്ങല്ലൂർ: തീരദേശം ഭണ്ഡാരം മോഷ്ടാക്കളുടെ കേന്ദ്രമാകുന്നു. മൂന്ന് ദിവസത്തിനി ടെ മോഷ്ടാക്കൾ കുത്തി പൊളിച്ചത് 25 ക്ഷേത്ര ഭണ്ഡാരങ്ങൾ. സമീപകാലത്തായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് തീരമേഖലയിൽ മോഷണം ആവർത്തിക്കുകയാണ്. മതിലകം, കയ്പമംഗലം പൊലീസ് പരിധിയിൽ ചൊവ്വാഴ്ച ഏഴ് ക്ഷേത്രങ്ങളിലെ 14 ഭണ്ഡാരങ്ങൾ കവർന്ന വിവരമാണ് പുറത്തുവന്നത്. പെരിഞ്ഞനം പള്ളിയിൽ ഭഗവതി ക്ഷേത്രം, പെരിഞ്ഞനം മാളിയേക്കൽ മഹാഗണപതി ക്ഷേത്രം, കൂളിമുട്ടം കിളിക്കുളങ്ങര ക്ഷേത്രം, ചെറുപഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഭജനമഠം സുബ്രഹ്മണ്യ ക്ഷേത്രം, എസ്.എൻ.പുരം അഞ്ചാം പരത്തി കരിനാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രം, മതിലകം തൃപ്പേക്കുളം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണം വിവരം ആദ്യം അറിയുന്നത്.
റോഡരികിലും ക്ഷേത്രത്തിനകത്തും വെച്ച ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്. പള്ളിയിൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ പുലർച്ചെ ഒരു മണി വരെ ആളുകൾ ഉണ്ടായിരുന്നു. അതിനു ശേഷമായിരിക്കാം മോഷണം നടന്നതെന്ന് കരുതുന്നു. കരിനാട്ട് ക്ഷേത്രത്തിനകത്തെ അഞ്ച് ഭണ്ഡാരങ്ങൾ കവർന്നിട്ടുണ്ട്. ക്ഷേത്രം ഓഫിസിെൻറ പൂട്ട് പൊളിച്ച് അകത്ത് കടന്നതായും സുചനയുണ്ട്. പ്രദേശത്ത് കിടന്നിരുന്ന കരിങ്കലും ഇഷ്ടികയും മറ്റും ഉപയോഗിച്ചാണ് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്തത്. മലബാർ ദേവസ്വം േബാർഡിെൻറ കിഴിലുള്ള തൃപ്പേക്കുളം ശ്രീമഹാദേവ ക്ഷേത്രം വക റോഡരികിലും ക്ഷേത്ര മതിൽകെട്ടിനകത്തും സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങളാണ് കവർന്നത്. രണ്ട് ദിവസം മുമ്പ് എസ്.എൻ.പുരം ശ്രീകൃഷ്ണ ക്ഷേത്രം, കാട്ടുപറമ്പിൽ ക്ഷേത്രം എന്നിവിടങ്ങളിലെ 13 ഭണ്ഡാരങ്ങൾ പൊളിച്ച് മോഷ്ടാക്കൾ പണം കവർന്നിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചെങ്കിലും തുമ്പൊന്നുമായില്ല. രണ്ട് ദിവസത്തിനിടെ മോഷണ പരമ്പര നടന്നതോടെ പൊലീസിന് തലവേദനയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.