മോഷണം ലക്ഷ്യം വെച്ച് നാടോടികൾ; ജനം ആശങ്കയിൽ

പെരുമ്പിലാവ്: മോഷണം ലക്ഷ്യം വെച്ച് നാടോടികൾ വീടുകളിൽ എത്തിയതായി പ്രചാരണം. കൊരട്ടിക്കര വട്ടമ്മാവ് പ്രദേശങ്ങളിലാണ് പുരുഷൻമാരില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് നാടോടികളായ നാലോളം സ്ത്രീകൾ എത്തി കുട്ടികൾക്ക് മിഠായിയും കാർട്ടൂൺ ചിത്രങ്ങളും നൽകിയതെന്ന് പ്രചാരണം ഉയർന്നത്. സംശയം ശക്തമായതോടെ പരിസരത്തെ ജനങ്ങൾ അന്വേഷിച്ചിറങ്ങിയെങ്കിലും നാടോടി സ്ത്രീകൾ സ്ഥലം വിട്ടതായി പറയുന്നു. വീടുകളുടെ ചുവരുകൾ, മതിലുകൾ കേന്ദ്രീകരിച്ച് ഇവർ കോഡ് ഭാഷകളിൽ എഴുതി വച്ചിരിക്കുന്നതായും നാട്ടുകാർ പറഞ്ഞു. മലയാളം, ഹിന്ദി ഭാഷകളിൽ സംസാരിക്കുന്ന സംഘമാണ് എത്തിയത്. ഇരുപതോളം വീടുകളുടെ മതിലുകളിലാണ് കോഡ് ഭാഷയിൽ എഴുതി വെച്ചിട്ടുള്ളത്. നാട്ടുകാർ ഒപ്പുശേഖരണം നടത്തി പരാതി നൽകി. പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷിക്കാൻ പോലും എത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.