വ്യാജ അപ്പീൽ: രണ്ട് പേർകൂടി വലയിൽ

തൃശൂർ: കേരള സ്കൂൾ കലോത്സവത്തിൽ ബാലാവകാശ കമീഷെൻറ പേരിൽ വ്യാജ അപ്പീൽ നിർമിച്ച് നൽകിയ സംഘത്തിലെ രണ്ട് പേർകൂടി ക്രൈം ബ്രാഞ്ചിെൻറ വലയിലാ‍യി. അറസ്റ്റിലായ നൃത്താധ്യാപകൻ ജോബിയുടെ സുഹൃത്തും വ്യാജ അപ്പീൽ നിർമാണത്തിലെ മുഖ്യ കണ്ണിയെന്ന് കരുതുന്ന തിരുവനന്തപുരം സ്വദേശി സജികുമാറിെൻറ അടുപ്പക്കാരനുമാണ് വലയിലായത്. മുൻ വർഷങ്ങളിലും സ്കൂൾ കലോത്സവത്തിൽ വ്യാജ അപ്പീലുകള്‍വഴി കുട്ടികൾ മത്സരിച്ചതിെൻറ തെളിവുകൾ ഇവരിൽനിന്നും ലഭിച്ചതായി സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പിെൻറ കണക്കുപ്രകാരം 116 അപ്പീലുകളാണ് ബാലാവകാശ കമീഷേൻറതായി കഴിഞ്ഞ സ്കൂൾ കലോത്സവത്തിൽ ലഭിച്ചത്. എന്നാൽ 67 അപ്പീൽ മാത്രമാണ് അനുവദിച്ചതെന്നാണ് ബാലാവകാശ കമീഷൻ അറിയിച്ചത്. അതനുസരിച്ച് 49 വിദ്യാർഥികൾ കഴിഞ്ഞ വർഷം കലോത്സവത്തിൽ കമീഷെൻറ വ്യാജ രേഖയുണ്ടാക്കി മത്സരിച്ചു. ഈ വർഷം 10 അപ്പീലാണ് കമീഷേൻറതായി എത്തിയത്. അതേസമയം സജികുമാറിനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഇ‍യാളുടെ തിരുവനന്തപുരത്തെ വീട് നിരീക്ഷണത്തിലാണ്. ഉടൻ പിടിയിലാകുമെന്ന് അന്വേഷണ സംഘം സൂചന നൽകി. വ്യാജ അപ്പീൽ ലഭിച്ച സ്കൂളുകളിൽനിന്നും മത്സരാർഥികളുടെ രക്ഷിതാക്കളിൽനിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.