കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് വ്യജ പ്രചാരണം

വാടാനപ്പള്ളി: അർച്ചന സിൽക്സിൽ വെച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്ന വ്യാജവാർത്ത പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച വൈകീട്ടാണ് വാട്‌സ് ആപ്പ് വഴി പ്രചാരണം വന്നത്. കുട്ടിയുടെ മുടി വടിച്ച് കളഞ്ഞ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് പ്രചാരണം. താമസിയാതെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കവേ പിടികൂടാൻ ശ്രമിച്ചെന്ന് കാണിച്ച് പിടികൂടിയ ആളുടെ പടവും വന്നു. ഇയാളെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന പടമാണ് വന്നത്. വാർത്ത പ്രചരിച്ചതോടെ പൊലീസ് സ്റ്റേഷന് സമീപമുള്ള തുണിക്കടയിലേക്ക് ജനപ്രവാഹമായി. എന്നാൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് തുണിക്കട അധികൃതർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.