ചിറ്റാർ: മലയോര മേഖലയിൽ വൻതോതിൽ കാടുകള്‍ കത്തിയമരുന്നു. സെമിനാറുകളും ബോധവത് കരണ ക്ലാസുകളും നടത്തിയും ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കലുമാണ് കാട്ടുതീ അ ണക്കാൻ വനംവകുപ്പ് ചെയ്യുന്നത്. ഇതിനുവേണ്ടി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഫയര്ല ൈന് നിര്‍മിക്കുന്നതിന് ടെൻഡര്‍ നല്കി വീതംെവച്ചെടുക്കുന്ന രീതിയും വനംവകുപ്പിെൻറ വെട്ടിപ്പിെൻറ ഒരുഭാഗമാണ്. കാട് സംരക്ഷിക്കുന്നതിന് ഒരുഭാഗത്ത് നീക്കം നടത്തുന്നതിനിടെയാണ് കാട്ടുതീ പടര്‍ന്ന് വനസമ്പത്ത് നശിക്കുന്നത്. വനമേഖലകളില്‍ കോടികളുടെ നാശനഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇതുമൂലം വനത്തിലെ അപൂര്‍വ സസ്യ-ജീവജാലങ്ങളും വെന്തുരുകുന്നു. ഫണ്ടിെൻറ അഭാവം മൂലം ഇത്തവണ പേരിനു ചില പ്രദേശങ്ങളിൽ മാത്രമാണ് ഫയർ ലൈൻ തെളിക്കുന്നത്. വനം സംരക്ഷണ സമിതികളുടെ പ്രവർത്തനം മിക്കവാറും നിർജീവ അവസ്ഥയിലാണ്.
മുമ്പ് തീപിടിത്തമുണ്ടാകുമ്പോൾ തീയണക്കാൻ വനം സംരക്ഷണ സമിതി പ്രവർത്തകരാണ് മുന്നിൽനിന്നിരുന്നത്. പല മേഖലകളിലും വനം വകുപ്പും വനം സംരക്ഷണ സമിതി പ്രവർത്തകരും തമ്മിൽ നല്ല ബന്ധത്തിലല്ല. പല കാര്യങ്ങളും വനപാലകർ സമിതി അംഗങ്ങളെ അറിയിക്കാറിെല്ലന്നാണ് പ്രവർത്തകരുടെ പരാതി. കടുത്ത കാട്ടുതീ ഭീഷണി നിലനില്‍ക്കുമ്പോഴും വനംവകുപ്പിനു ഇത് തടയുന്നതിന് ആധുനിക സജ്ജീകരണങ്ങളില്ല. ഇപ്പോഴും ഇവര്‍ ആശ്രയിക്കുന്നത് പ്രാകൃതമാര്ഗങ്ങളാണ്. പെെട്ടന്നുണ്ടാകുന്ന കാട്ടുതീ വനം വകുപ്പ് ഇപ്പോഴും നേരിടുന്നത് ഫയര്‍ ബീറ്ററും കാട്ടുചപ്പും മറ്റും ഉപയോഗിച്ചാണ്. ഇതിനു പുറമെ കന്നാസുകളിലും ഹാൻഡ് പമ്പുകളിലും കുപ്പികളിലും വെള്ളംനിറച്ചും തീയണക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. വിവരമറിഞ്ഞ് ദൂരസ്ഥലങ്ങളിൽനിന്ന് അഗ്നിശമനസേനയും മറ്റും എത്തുമ്പോഴേക്കും പലപ്പോഴും തീ ഉള്‍ഭാഗത്തേക്ക് പടര്‍ന്നുകയറുകയാണ് പതിവ്. ഇത് പ്രശ്നം സങ്കീര്‍ണമാക്കുന്നുണ്ട്.
വനംവകുപ്പിനു അഗ്നിശമനസേനയുടെ മാതൃകയിലുള്ള വാഹനങ്ങളും പരിശീലനവും നൽകിയാൽ മാത്രമേ ഇതിനു പരിഹാരമാകൂ. മലകളില്‍ തീപടരുമ്പോള്‍ വനപാലകര്‍ നിസ്സഹായരായി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തണ്ണിത്തോട് റേഞ്ചിെൻറ കീഴിൽ വില്ലുന്നിപ്പാറ-മൺപിലാവ് വനത്തിലെ ഏകദേശം 40 ഹെക്ടറോളം അടിക്കാട് കത്തിനശിച്ചിരുന്നു. തീ ഇവിടെ നിന്ന് ഉൾക്കാടുകളിലേക്ക് പടരുന്നത് തടയാന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ വാച്ചര്‍മാരും ഗാര്‍ഡുമാരും ഫയര്‍ ബീറ്ററുകളും ചപ്പും കന്നാസുകളിലും വെള്ളം ഉപയോഗിച്ചും കാറ്റില്‍ പറന്നുവീഴുന്ന തീപ്പൊരികള്‍ കെടുത്തിയുമാണ് പ്രതിരോധം തീര്‍ത്തത്. ഈ സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന തരത്തില്‍ വനം വകുപ്പിനു സ്വന്തമായി ഫയര്‍ എൻജിന്, സംരക്ഷണ കവചങ്ങള്‍, പൗഡറുകള്‍ എന്നിവ നൽകിയാൽ മാത്രമേ ഇത്തരം തുടക്കത്തില്‍ കാട്ടുതീ നിയന്ത്രിക്കാന്‍ കഴിയൂ. വര്‍ഷാവര്‍ഷം സാമൂഹിക വനവത്കരണത്തിനും വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും കോടികളുടെ ഫണ്ടാണ് ചെലവാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.