പത്തനംതിട്ട: നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുകയെന്ന സര്‍ക്കാറിെൻറ ലക്ഷ്യം നടപ്പാക്കുകയാണ് സപ്ലൈകോ വഴി ചെയ്യുന്നതെന്ന് മന്ത്രി പി. തിലോത്തമന്. ആറന്മുളയില് വെള്ളപ്പൊക്കത്തിൽ പൂര്‍ണമായും നശിച്ച മാവേലി സ്റ്റോറിനു പകരമായി അനുവദിച്ച സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിലവര്‍ധന ഉണ്ടാകുന്ന സാഹചര്യത്തിലും സപ്ലൈകോയില്‍ ഉൽപന്നങ്ങളുടെ നിരക്കില്‍ മാറ്റമുണ്ടാകില്ല. എല്ലാസാധനങ്ങളും 45 ശതമാനം ഡിസ്കൗണ്ടില്‍ സപ്ലൈകോയില്‍ ലഭിക്കും. റേഷന്‍ കടകളില്‍ ഉപയോഗിക്കുന്ന ഇ-പോസ് മെഷീനുമായി ത്രാസ് ഘടിപ്പിക്കുന്നതിനു നടപടി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിലൂടെ തൂക്കത്തില്‍ വ്യത്യാസമില്ലാതെ സാധനം ലഭ്യമാകും.
ഗൃഹോപകരണങ്ങളിലൂടെയും കെട്ടിട നിര്‍മാണത്തിലൂടെയും സപ്ലൈകോ പുതിയ നിലയിലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആദ്യവില്പന ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐഷ പുരുഷോത്തമന് നിര്‍വഹിച്ചു. സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.എന്‍. സതീഷ്, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം സുജ സുരേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി. ജയന്, ആര്. അജയകുമാര്‍, വിക്ടര്‍ ടി. തോമസ്, തോമസ് വെണ്മേലി, മാത്യൂസ് ജോര്‍ജ്, അലക്സ് കണ്ണമല, മെഹബൂബ്ഖാന്‍, ടി.എം. നാസറുദ്ദീന്‍ റാവുത്തര്‍, പ്രസാദ് പേരുങ്കല്‍, ജില്ല സപ്ലൈ ഓഫിസര്‍ എം.എസ്. ബീന എന്നിവര്‍ പങ്കെടുത്തു. കോഴഞ്ചേരിയിലും തണ്ണിത്തോടും മാവേലി സൂപ്പർ സ്റ്റോറുകളുടെ ഉദ്ഘാടനവും മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.