പന്തളം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽതട്ടി പന്തളത്ത് തീർഥാടന ഒരുക്കം എങ്ങ ുമെത്തിയില്ല. 17ന് തീർഥാടനകാലം തുടങ്ങാനിരിക്കെ അടിസഥാന സൗകര്യമൊരുക്കൽപോലുമ ായില്ല. മുൻകാലങ്ങളിൽ രണ്ടുമാസം മുമ്പ് ദേവസ്വം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അ വലോകനയോഗം ചേർന്നാണ് ഒരുക്കം തുടങ്ങുക. മൂന്നാഴ്ച മാത്രമാണ് ഇനിയുള്ളത്. മഴ തുടരുന്നത് വലിയകോയിക്കൽ ക്ഷേത്രത്തിലെ നിർമാണപ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. പന്തളത്തെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് വിശ്രമകേന്ദ്രം ഒരുക്കുന്നതാണ് പ്രധാന വെല്ലുവിളി. വലിയകോയിക്കൽ ക്ഷേത്രത്തിലും കുളനടയിലുമുള്ള ഒാരോ വിശ്രമകേന്ദ്രങ്ങളാണ് തീർഥാടകർക്ക് ആശ്രയം. ഇവിടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ക്രമീകരണം പരിമിതമാണ്.
ഈ രണ്ടിടത്ത് 500ൽ താഴെ അയ്യപ്പന്മാർക്ക് വിരിെവക്കാനുള്ള സ്ഥലം മാത്രമാണുള്ളത്. കുളനട പഞ്ചായത്ത് തീർഥാടനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് എം.സി റോഡരികിൽ ഈ കേന്ദ്രത്തിെൻറ പുനരുദ്ധാരണം നടത്തുന്നത്. ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ കാടുമൂടിയ കെട്ടിടത്തിെൻറ പുനരുദ്ധാരണം പൂർത്തിയാകാനും സാധ്യതയില്ല. മിനുക്കുപണിക്കാണ് സാധ്യത. മുൻകാലങ്ങളിൽ അവലോകനയോഗങ്ങളിൽ വാഗ്ദാനങ്ങൾ നിരവധി പ്രഖ്യാപിക്കുന്ന അധികൃതർ ഇവ നടപ്പാക്കുന്നുവോയെന്ന് പരിശോധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വലിയകോയിക്കൽ ക്ഷേത്രപരിസരത്ത് അഞ്ചുകോടി മുടക്കിനിർമിക്കുന്ന വിശ്രമകേന്ദ്രത്തിെൻറ നിർമാണം ഈ തീർഥാടനകാലത്തിനുമുമ്പ് പൂർണതയിലെത്തിക്കുമെന്ന പ്രഖ്യാപനവും പാഴായി. ബോർഡിെൻറ കടുത്ത സാമ്പത്തിക ബാധ്യത നിർമാണപ്രവർത്തനത്തെ ബാധിച്ചതായാണ് വിവരം.
ഈ തീർഥാടനകാലത്ത് വാഹന പാർക്കിങ് മറ്റൊരു വെല്ലുവിളിയാണ്. പുതുതായി നിർമിക്കുന്ന വിശ്രമകേന്ദ്രത്തിെൻറ താഴത്തെ നില പാർക്കിങ്ങിന് തുറന്നുനൽകാനായിരുന്നു തീരുമാനം. എന്നാൽ, മഴ ശക്തമായതോടെ ഇവിടം വെള്ളംകയറിയ നിലയിലാണ്. ഇതോടെ തീർഥാടകർ സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാകും. നഗരസഭ മുൻകൈയെടുത്ത് താൽക്കാലിക പാർക്കിങ് സംവിധാനം കഴിഞ്ഞവർഷം ഏർപ്പെടുത്തിയത് തീർഥാടകർക്ക് ആശ്വാസമായിരുന്നു. ഇത്തവണയും ഇതിന് നഗരസഭ മുൻകൈയെടുക്കെണമെന്നാണ് ആവശ്യം ഉയരുന്നത്. അച്ചൻകോവിലാറിെൻറ സംരക്ഷണഭിത്തി ഇടിഞ്ഞത് പുനർനിർമിക്കാൻ കഴിയാത്തതും തീർഥാടകർക്ക് വെല്ലുവിളിയാകുന്നു. ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പരിമിത സൗകര്യങ്ങളാണുള്ളത്. ഉള്ള ശൗചാലയങ്ങളുടെ സ്ഥിതി ശോചനീയമാണ്. യുദ്ധകാല അടിസ്ഥാനത്തിൽ ഒരുക്കം പൂർത്തീകരിച്ചാലെ ഈ വർഷത്തെ തീർഥാടനം സുഗമമാക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.