പന്തളം: പന്തളത്തുനിന്നുള്ള ശബരിമല പാതകളുടെ നവീകരണം മണ്ഡലകാലത്തിനു മുമ്പ് പൂർ ത്തിയാക്കാനുള്ള തീവ്രശ്രമത്തിന് കനത്ത മഴ തടസ്സമാകുന്നു. ശബരിമല തീർഥാടനകാലം ത ുടങ്ങും മുമ്പ് പന്തളത്തുനിന്ന് പത്തനംതിട്ട വഴി ശബരിമലയിലേക്കുള്ള രണ്ട് പ്രധാന പാതകളുടെ പണിപൂർത്തിയാക്കാനാണ് തിരക്കിട്ട ശ്രമം നടക്കുന്നത്. കുളനടയിൽനിന്ന് ഓമല്ലൂർ വഴി പത്തനംതിട്ടയിലെത്തുന്ന പാതയും പന്തളം-കൈപ്പട്ടൂർ പത്തനംതിട്ട ശബരിമല റോഡുമാണ് നന്നാക്കുന്നത്. ഇതോടെ പ്രധാന ഇടത്താവളമായ പന്തളത്തുനിന്ന് ശബരിമലയിലേക്കുള്ള ഒരു പാതകൂടി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തപ്പെടും. വരുന്ന ശബരിമല സീസണിനു മുമ്പ് റോഡ് പണി പൂർത്തിയാക്കി തുറന്നുകൊടുക്കുക ലക്ഷ്യംവെച്ചാണ് പണി നീങ്ങുന്നത്. ഇതിന് ഇനി മൂന്നാഴ്ച മാത്രമാണ് ശേഷിക്കുന്നത്.
എം.സി റോഡിൽ കുളനടയിൽനിന്ന് ഉളനാട്, അമ്പലക്കടവ് വഴി ഓമല്ലൂരിലെത്തി അവിടെനിന്ന് ജില്ല ആസ്ഥാനത്തേക്കെത്തിച്ചേരുന്ന പാതയാണ് ബി.എം ആൻഡ് ബി.സി ടാറിങ് നടത്തി നിലവാരം മെച്ചപ്പെടുത്തുന്നത്. ഓടയുടെയും കലുങ്കിെൻറയും പണി പൂർത്തിയായിക്കഴിഞ്ഞു. ഇപ്പോൾ വീതികൂട്ടാൻ മെറ്റലിട്ട് ഉറപ്പിക്കുന്ന ജോലിയാണ് നടക്കുന്നത്. വീതി കുറവുള്ള ഭാഗത്ത് ഏഴ് മീറ്ററാക്കുന്നതിനു മുന്നോടിയായാണ് ഇത്. പിന്നീട് റോഡ് ഉയർത്തിയ ശേഷമാണ് ടാറിങ് നടത്തുക. കനത്ത മഴ കാരണം മണ്ണിട്ടുയർത്തിയ ഭാഗം പലതവണ ഒലിച്ചുപോയിരുന്നു. 18ന് ടാറിങ് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നെങ്കിലും മഴ കാരണം നടപ്പായില്ല. നബാർഡിൽനിന്നുള്ള 15 കോടി ഉപയോഗിച്ചാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഡിസംബറിനു മുമ്പ് പൂർത്തിയാക്കാൻ നബാർഡ് നിർദേശിച്ചിട്ടുമുണ്ട്. കുളനടയിൽനിന്ന് ഓമല്ലൂരിലെത്തി മുള്ളനിക്കാട് വഴി താഴൂരിലെത്തിച്ചേരുന്ന തരത്തിൽ 15 കിലോമീറ്റർ നീളത്തിലാണ് പാത. റോഡിെൻറ പണി പൂർത്തിയാക്കാനുള്ള കാലതാമസം മൂലം നാട്ടുകാർക്ക് ഇതുവഴിയുള്ള യാത്ര ഏറെ ദുർഘടമാവുകയാണ്.
ശബരിമല തീർഥാടനത്തിലെ പ്രധാന പാതകളിലൊന്നായ ചെങ്ങന്നൂർ-പന്തളം-കടക്കാട്-കൈപ്പട്ടൂർ-പത്തനംതിട്ട റോഡിെൻറ ഓടപണിയും ക്രാഷ് ബാരിയർ നിർമാണവുമാണ് വേഗത്തിൽ നടക്കുന്നത്. കടയ്ക്കാട് ഭാഗത്ത് ഓട പണി, റോഡിലെ സിഗ്നലുകൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവയെല്ലാം റോഡ് പുനരുദ്ധാരണത്തിെൻറ ഭാഗമായി നടക്കും. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സുഗമമായ ഗതാഗതസൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈകോടതി നിർദേശിച്ച പട്ടികയിലുൾപ്പെടുത്തിയാണ് ഈ റോഡിെൻറ പണി നടത്തുന്നത്. 30.40 കിലോമീറ്റർ നീളമുള്ള റോഡിെൻറ പണിക്കായി 45 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. 2017-ൽ റോഡ് വീതികൂട്ടി ടാറിംഗ് നടത്തിയെങ്കിലും ഓട, ബാരിക്കേഡ് എന്നിവ പണിതിരുന്നില്ല. വീതികുറഞ്ഞ റോഡിൽ തുമ്പമൺ ചക്കിട്ടതിൽപ്പടി ഭാഗത്തും കടയ്ക്കാട് ഭാഗത്തുമെല്ലാം ഓടക്കായി നീക്കിയിട്ട ഭാഗത്ത് വലിയ കുഴികളുണ്ടായിരുന്നു. ഇത് അപകടത്തിനുകാരണമാവുകയും ചെയ്തിരുന്നു. നവംബർ പകുതിയോടെ ശബരിമല നട തുറക്കുമ്പോഴേക്കും പണി പൂർത്തിയാക്കാനാക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.