പത്തനംതിട്ട: കേന്ദ്രസർക്കാർ നൽകുന്ന സ്കോളർഷിപ് തുക തട്ടിയെടുക്കാൻ ലക്ഷ്യമി ട്ട് കേരളത്തിൽ അംഗീകാരമില്ലാത്ത കോഴ്സുകളിൽ പട്ടികജാതി-വർഗ വിഭാഗം വിദ്യാർഥികൾക്ക് പ്രവേശനം നൽകി കബളിപ്പിക്കുന്ന ഇതര സംസ്ഥാന ലോബിയുടെ പ്രവർത്തനം ജില്ലയിൽ വ്യാപകം. ഏജൻറുമാരെ ഉപയോഗിച്ചാണ് കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങൾ ഇവിടെ തട്ടിപ്പ് നടത്തുന്നത്. സൗജന്യ പഠനം വാഗ്ദാനം ചെയ്ത് വിദ്യാർഥികളെ ആകർഷിക്കുന്ന സംഘം രേഖകൾ എല്ലാം കൈകളിലായിക്കഴിയുേമ്പാൾ പലതും പറഞ്ഞ് വലിയ തുക ആവശ്യപ്പെടും. വളരെ വൈകിയാണ് പഠിക്കുന്ന കോഴ്സിന് അംഗീകാരമില്ലെന്ന് വിദ്യാർഥികൾ മനസ്സിലാക്കുന്നത്. പഠിക്കുന്ന സ്ഥാപനങ്ങളിലാകട്ടെ ഒരു വിധ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകില്ല. നഴ്സിങ്, എൻജിനീയറിങ് കോഴ്സുകളിലൊക്കെ തട്ടിപ്പുകാർ അഡ്മിഷൻ നടത്തുന്നുണ്ട്. നാലും അഞ്ചും ലക്ഷം രൂപ വരെയാണ് ഇതിലൂടെ ഒാരോ സ്ഥാപനവും സർക്കാറിൽനിന്ന് കൈപ്പറ്റുന്നത്.
കേന്ദ്രസര്‍ക്കാര്‍ പട്ടിക വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഫീസ്ഘടന അനുസരിച്ച് ജില്ല പട്ടികജാതി-വര്‍ഗ വികസന ഓഫിസര്‍മാര്‍ മുഖേന സംസ്ഥാന പട്ടികവിഭാഗ ഡയറക്ടറേറ്റുകള്‍ വഴിയാണ് വിദ്യാർഥികളുടെ ആനുകൂല്യം സ്ഥാപനങ്ങളിൽ എത്തുന്നത്്. 60 കുട്ടികളെ പഠിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യവും അംഗീകാരവുള്ള കോളജുകളില്‍ 200ല്‍ അധികം കുട്ടികൾക്ക് വരെ അഡ്മിഷൻ നൽകുന്നുണ്ട്. 10,000 രൂപ അഡ്മിഷന് ഫീസ്, 2000 രൂപ മെസ് ഫീസ്, 600 രൂപ ഫോം ഫീസ്, 2000 രൂപ വാഹന ഫീസ്, 5000 രൂപ യൂനിഫോം ഫീസ് എന്നിങ്ങനെ ഓരോ വിദ്യാർഥിയോടും തുടക്കത്തിൽ തന്നെ വാങ്ങുന്നു. സര്‍ക്കാര്‍ നല്കുന്ന തുകയിലും കൂടുതല്‍ തങ്ങള്‍ ചെലവഴിക്കുന്നുതായി പറഞ്ഞാണ് വിദ്യാർഥികളിൽനിന്നും നിയമവിരുദ്ധമായി പണം ഈടാക്കുന്നത്. വിദ്യാർഥികളെ കോളജുകളിലെത്തിക്കുകയും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പിന് കൂട്ടുനൽക്കുകയും ചെയ്യുന്ന ഏജൻറുമാർക്ക് ഒരു കുട്ടിക്ക് 25,000 രൂപ എന്ന നിലയിലാണ് പ്രതിഫലം. കബളിപ്പിക്കപ്പെടുന്നതായ പരാതികൾ വർധിച്ചുവരുന്നുവെങ്കിലും പട്ടിക വിഭാഗ ഡയറക്ടറേറ്റ് ഇന്‍സ്പെക്ടര്‍മാര്‍ക്കും പിടികൊടുക്കാതെ ഏജൻറുമാർ വിലസുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.