പത്തനംതിട്ട: ബിവറേജസ് ഔട്ട്ലറ്റിൽനിന്ന് മദ്യക്കുപ്പി മോഷ്ടിച്ച യുവാവ് ജീവനക്കാർ തിരിച്ചറിഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ടു. പത്തനംതിട്ട മാർക്കറ്റിന് സമീപത്തെ ബിവറേജസ് ഔട്ട്ലറ്റിൽ ചൊവ്വാഴ്ച ഉച്ചക്ക് 12.15ഓടെയാണ് സംഭവം. ഈ മാസം അഞ്ചിന് ഇയാൾ സെൽഫ് കൗണ്ടറിൽനിന്ന് മദ്യക്കുപ്പി മോഷ്ടിക്കുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച വീണ്ടും ഹെൽമറ്റ് ധരിച്ച് ഇയാൾ എത്തിയപ്പോൾ ജീവനക്കാർ തിരിച്ചറിഞ്ഞു.
പൊലീസിൽ അറിയിക്കാൻ തുനിയുന്നതിനിടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളംകേട്ട് ഷോപ്പിലേക്ക് കയറി വന്നവരെ തള്ളിമാറ്റി സമീപത്തെ മതിൽ ചാടി മാർക്കറ്റിന് പിറകിലൂടെയാണ് ഓടിപ്പോയത്. പൊലീസ് സമീപത്ത് വിശദ പരിശോധന നടത്തിയെങ്കിലും ഒന്നും കെണ്ടത്താൻ കഴിഞ്ഞില്ല. ആദ്യ ദിവസം 950 രൂപ വില വരുന്ന മദ്യമാണ് മോഷ്ടിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. അന്ന് സ്റ്റോക് എടുത്തപ്പോഴാണ് മദ്യക്കുപ്പി നഷ്ടെപ്പട്ടത് അറിഞ്ഞതും തുടർന്ന് കാമറ പരിശോധിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.