പത്തനംതിട്ട: വോട്ടു ചെയ്യാൻ പതിവിലും കൂടിയ ആവേശമാണ് ഇത്തവണ ജില്ലയിലെ വോട്ടർമാർ കാട്ടിയത്. സാധാരണ ശര ാശരി 65 ശതമാനം പോളിങ് രേഖപ്പെടുത്താറുള്ള മണ്ഡലത്തിൽ ഇത്തവണ പോളിങ് 75 നടുത്തെത്തി. രാവിലെ മുതൽ നീണ്ടവരികളാണ് എല്ലാ ബൂത്തുകളിലും കാണാനായത്.
യന്ത്രത്തകരാറുകളും വോട്ടെടുപ്പ് നടപടികളിലെ കാലതാമ സവും പലയിടത്തും വോട്ടിങ്ങിനെ സാരമായി ബാധിച്ചു. വോട്ടര്‍മാരുടെ നിര കൂടാനും ഇതു കാരണ മായി. കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാര്‍, വയോധികര്‍, ശാരീരിക ന്യൂനതയുള്ളവര്‍ തുടങ്ങി എല്ലാത്തരം ആളുകളും വരിയില്‍ മണിക്കൂറുകള്‍ കാത്തുനില്ക്കേണ്ടിവന്നു. രാവിലെയാണ് മിക്ക ബൂത്തുകളിലും യന്ത്രത്തകരാറുകളും വോട്ടെടുപ്പ് തുടങ്ങാനുള്ള കാലതാമസവും ഉണ്ടായത്. ഇതു പരിഹരിച്ചതോടെ വോട്ടെടുപ്പ് സമാധാനപരമായി മുന്നോട്ടു നീങ്ങിയെങ്കിലും മെെല്ലപ്പോക്കിനു പരിഹാരമായില്ല.
പത്തനംതിട്ട ടൗണിലെ മൈലാടുംപാറ എസ്.എന്‍.വി.എൽ.പി.എസിലെ ബൂത്തിലെ വെളിച്ചക്കുറവാണ് വോട്ടെടുപ്പിനെ ബാധിച്ചത്. രാവിലെ 11ഓടെ വൈദ്യുതി പോയി. ഇതിനുശേഷം വോട്ടിങ് മന്ദഗതിയിലായി. ഏറെനേരത്തിനു ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. വെളിച്ചക്കുറവ് മലയാലപ്പുഴ പഞ്ചായത്തിലെ പല ബൂത്തുകളിലും വോട്ടിങ്ങിനെ തടസ്സപ്പെടുത്തി. മലയാലപ്പുഴ ഗവ.എൽ.പി.എസിലെ ഒരു ബൂത്തില്‍ യന്ത്രത്തകരാറാണ് വോട്ടിങ് വൈകിപ്പിച്ചത്. തലച്ചിറ എസ്.എൻ.ഡി.പി യു.പി.എസിലെ 182ാം നമ്പര്‍ ബൂത്തില്‍ വോട്ടുയന്ത്രം തിങ്കളാഴ്ച രാത്രി തന്നെ മാറിനല്‍കി. രണ്ടാമത്തെ ബൂത്തില്‍ വോട്ടിങ് ആരംഭിച്ചപ്പോള്‍ യന്ത്രത്തകരാര്‍ കണ്ടെങ്കിലും സാങ്കേതിക വിദഗ്ധരെത്തി പരിഹരിച്ചു. കനത്ത പോളിങ്ങാണ് തലച്ചിറ ബൂത്തുകളില്‍ രേഖപ്പെടുത്തിയത്.വടശേരിക്കര ടി.ടി.എം വി.എച്ച്.എസ്.എസിലെ എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് എപ്പോഴും അനുഭവപ്പെട്ടത്. രാവിലെ ആരംഭിച്ച വരി വൈകീട്ടുവരെ തുടര്‍ന്നു. ബൂത്തുകളിലെ അസൗകര്യവും നടപടിക്രമങ്ങളിലെ കാലതാമസവും വോട്ടര്‍മാരെ വലച്ചു.
വിവിപാറ്റ് മെഷീന്‍കൂടി ഏര്‍പ്പെടുത്തിയതോടെ വോട്ടെടുപ്പ് പൂര്‍ത്തീകരിക്കാന്‍ സമയമെടുത്തു. ഉദ്യോഗസ്ഥരുടെ പരിചയക്കുറവും വോട്ടെടുപ്പിനെ ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പോളിങ് ബൂത്തുകളിലുണ്ടായിരുന്നു. വെള്ളവും വെളിച്ചവും ശുചിമുറി സൗകര്യവും അടക്കം ഇല്ലാത്ത ബൂത്തുകളായിരുന്നു ഏറെയും. വെള്ളം കരുതണമെന്നും വോട്ടര്‍മാര്‍ക്ക് വെയില് ഏല്‍ക്കാതിരിക്കാന്‍ സൗകര്യം വേണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല.മണിയാര്‍ എച്ച്.എസ്.എസിലെ ബൂത്തില്‍ വളരെ ബുദ്ധിമുട്ടിയെത്തിയ വോട്ടര്‍മാര്‍ വോട്ട് ചെയ്തു പുറത്തിറങ്ങാനും കാലതാമസമെടുത്തു. കെ.ഐ.പിവക കെട്ടിടത്തിലെ ബൂത്തിലാകട്ടെ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമുണ്ടായില്ല. ചിറ്റാര്‍ വയ്യാറ്റുപുഴ വി.കെ.എൻ.എം സ്കൂളിലെ ബൂത്തുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വെയിലും മഴയും ഏല്ക്കാതെ വോട്ടര്‍മാര്‍ക്ക് വരിനില്ക്കാന്പോലും സംവിധാനങ്ങളുണ്ടായിരുന്നില്ല. വയോധികരും ശാരീരിക അസ്വസ്ഥതകളുള്ളവരും അടക്കം ഏറെപ്പേരാണ് ഇവിടെ വരിനിന്ന് വോട്ട് ചെയ്യേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.